ഏന്തയാറിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചെന്ന് വിദേശത്ത് നിന്ന് ഫോൺ കോള്‍; കെട്ടിടത്തിലെ മണ്ണ് പരിശോധനക്കയച്ച് അന്വേഷണ സംഘം: പിന്നാലെ അടുത്ത ഫോൺ കോൾ തറ കുഴിച്ചെടുത്ത് എന്തോ കടത്തിക്കൊണ്ടുപോയി!! പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടത് അടുക്കളഭാഗത്തെ തറയിലെ മണ്ണ് ഇളകിയ നിലയിൽ
ജസ്‌നയുടെ തിരോധാനനം അന്വേഷിക്കുന്ന പോലീസ് സംഘം വ്യത്യസ്ഥ വഴികളില്‍ നീങ്ങുന്നു. അന്വേഷണത്തില്‍ തുമ്പ് കിട്ടാന്‍ വിവര ശേഖരണ പെട്ടി സ്ഥാപിച്ച പോലീസ് അയല്‍ സംസ്ഥാനങ്ങളിലെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയാണിപ്പോള്‍. കൂടാതെ ജസ്‌നയുടെ പിതാവിന്റെ കമ്പനി നിര്‍മിക്കുന്ന വീട്ടിലെ മണ്ണെടുത്ത് പരിശോധനയ്ക്ക് അയച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും ആലോചിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തിയ രണ്ടു ഫോണ്‍കോളുകളാണ് പോലീസ് മണ്ണ് പരിശോധന നടത്താന്‍ കാരണം.
പോലീസ് 12 ഇടത്തായി സ്ഥാപിച്ച വിവര ശേഖരണ പെട്ടിയില്‍ ബന്ധുക്കള്‍ക്കും ആണ്‍ സുഹൃത്തിനുമെതിരായ വിവരങ്ങളാണ് കൂടുതല്‍. മിക്ക കുറിപ്പുകളും സംശയങ്ങളാണ്. എന്നാല്‍ പോലീസ് ഒന്നും നിസാരമായി തള്ളുന്നില്ല. അതിനിടെയാണ് അയര്‍ലാന്റില്‍ നിന്ന് പോലീസിന് ഫോണ്‍ സന്ദേശം വന്നത്. ഇയാള്‍ രണ്ടുതവണ വിളിച്ചു.
ജസ്‌നയുടെ പിതാവിന്റെ കമ്പനി കരാറെടുത്ത് നിര്‍മിക്കുന്ന ഏന്തയാറിലെ വീട്ടില്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അയര്‍ലാന്റില്‍ നിന്നെത്തിയ ഫോണ്‍ കോള്‍. വീടിന്റെ തറയിലാണ് ഒളിപ്പിച്ചിട്ടുള്ളത്. അത് ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടതാണെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസ് ഈ വിട്ടിലെത്തി മണ്ണെടുത്ത് പരിശോധിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പോലീസ് ഇവിടെ പരിശോധിച്ചിരുന്നു. മണ്ണെടുത്ത് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ തുമ്പ് കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. ഈ വേളയില്‍ അയര്‍ലാന്റില്‍ നിന്ന് വീണ്ടും കോള്‍ വന്നു.
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചുവെന്നാണ് ആദ്യംവിളിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ തറ കുഴിച്ചെടുത്ത് എന്തോ കടത്തിക്കൊണ്ടുപോയെന്നാണ് രണ്ടാംതവണ വിളിച്ചപ്പോള്‍ പറഞ്ഞത്. പോലീസ് ഈ വിവരം അത്ര കാര്യമാക്കിയിട്ടില്ല. എങ്കിലും പരിശോധിക്കും. പല വിധത്തിലുള്ള വിവരങ്ങളാണ് പോലീസിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഏന്തയാറിലെ കെട്ടിടം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പോലീസ് പരിശോധനയില്‍ വീടിന്റെ തറയിലെ മണ്ണ് ഇളകിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വീടിന്റെ ഉടമ ഇക്കാര്യത്തില്‍ പോലീസിന് വിശദീകരണം നല്‍കി. താനാണ് മണ്ണിളക്കിയതെന്ന് ഉടമ മൊഴി നല്‍കി.
https://www.facebook.com/Malayalivartha