ഇരുപത്തിനാലുകാരൻ പെറ്റമ്മയെ അടിച്ചു കൊന്നു; വാതിൽ തുറക്കാൻ വൈകിയതിനെചൊല്ലിയുണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് അമ്മയുടെ തല ചുവരിൽ ചേർത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു
മലയാളിയായ ഇരുപത്തിനാലുകാരൻ സ്വന്തം അമ്മയുടെ ഘാതകനായി. മുംബൈയ്ക്കടുത്ത വസായിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പ്രതി അമിത് നായർ അമ്മയോടൊപ്പം വസായിലാണ് താമസിക്കുന്നത് . കൊല്ലപ്പെട്ട 64 കാരിയായ ലതാ നായർക്ക് നാല് മക്കളാണ്. മൂന്ന് പെൺമക്കൾ വിവാഹിതരാണ്. ഇളയ മകൻ അമിത് നായർക്ക് ജോലിയൊന്നുമില്ലാതെ കഴിയുകയായിരുന്നു. മദ്യപിച്ചെത്തി അമ്മയോട് കലഹിക്കുന്നത് ഇയാളുടെ ശീലമായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ അറിഞ്ഞത്.
കൊല ചെയ്യപ്പെട്ട ദിവസം വെളുപ്പിന് ഒരു മണിക്കെത്തി ബെൽ തുടരെ അടിച്ചെങ്കിലും വാതിൽ തുറക്കാൻ ലതാ നായർ വിസമ്മതിച്ചതിനെ തുടർന്ന് പുറത്തു നിന്ന് ബഹളമുണ്ടാക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. അടുത്ത് താമസിക്കുന്നവരുടെ ബുദ്ധിമുട്ടു ഒഴിവാക്കാനായി ലത വാതിൽ തുറന്ന് കൊടുക്കുകയായിരുന്നു.
അകത്തു കയറിയ അമിത് വാതിൽ തുറക്കാൻ താമസിച്ചതിന് അമ്മയുമായി വഴക്കടിക്കുകയായിരുന്നു. തുടർന്നാണ് പ്രഹോപിതനായ ഇയാൾ ലതയുടെ തല ചുമരിൽ ശക്‌തിയായി ഇടിച്ചു മാരകമായ ക്ഷതം ഉണ്ടാക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്തത്.
പിന്നീട് ഏകദേശം 5.30 നാണ് അമിത് സഹോദരിമാരെ വിളിച്ചു മരണ വിവരം അറിയിക്കുന്നത്. അവരാണ് പോലീസിൽ അറിയിക്കുകയും തുടർന്ന് അമിതിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പ്രതിയെ ഇന്ത്യൻ നിയമം സെക്ഷൻ 302 പ്രകാരമാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് പറഞ്ഞു. ഇന്ന് വസായ് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha