എം.പി ഒാഫിസ് യുവമോര്‍ച്ചക്കാര്‍ ആക്രമിച്ചപ്പോള്‍ നേതാക്കള്‍ ഇടപെട്ടിരുന്നെങ്കിലും ഒരു രാഷ്ട്രീയ വിഷയമാക്കുന്നതില്‍ താല്പര്യം കാണിച്ചില്ല ; ബി.ജെ.പി പിന്തുടരുന്ന തീവ്രഹിന്ദുത്വ നിലപാടിനെതിരെ ശക്തമായി ആഞ്ഞടിക്കുന്ന ശശി തരൂരിന് വേണ്ടത്ര പിന്തുണ കേരള പാര്‍ട്ടിയില്‍നിന്ന് ലഭിക്കുന്നില്ലയെന്ന് ആക്ഷേപം
ബി.ജെ.പിന്തുടരുന്ന തീവ്രഹിന്ദുത്വ നിലപാടിനെതിരെ ശക്തമായി ആഞ്ഞടിക്കുന്ന ശശി തരൂരിന് വേണ്ടത്ര പിന്തുണ കേരള പാര്‍ട്ടിയില്‍നിന്ന് ലഭിക്കുന്നില്ല. ഹിന്ദു പാകിസ്താന് പ്രസംഗത്തിന്റെ പച്ഛാത്തലത്തിൽ എം.പി ഒാഫിസ് യുവമോര്‍ച്ചക്കാര്‍ ആക്രമിച്ചപ്പോള്‍ നേതാക്കള്‍ ഇടപെട്ടിരുന്നെങ്കിലും ഒരു രാഷ്ട്രീയ വിഷയമാക്കുന്നതില്‍ താല്പര്യം കാട്ടിയില്ലെന്ന ആക്ഷേപമുയരുന്നു.
കോണ്‍ഗ്രസ് ദേശീയ വക്താവ് തരൂരിനെ പിന്തുണച്ചില്ല. വാക്കുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നായിരുന്നു വക്താവിെന്റ പ്രതികരണം. അതേസമയം, ദേശീയ വക്താവിെന്റ പ്രസ്താവന ശശി തരൂര്‍ തള്ളി. താന്‍ കോണ്‍ഗ്രസ് വക്താവല്ലെന്നും പാര്‍ട്ടി അഭിപ്രായമായല്ല, ഹിന്ദു പാകിസ്താനെകുറിച്ച് പറഞ്ഞതെന്നും തരൂര്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യണം. ഇനി തള്ളിക്കളഞ്ഞാലും ഗ്രന്ഥകാരനെന്ന നിലയില്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും എന്നദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha