ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കോച്ച് ഫാക്ടറിയില്ല ; കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേരളത്തെ ആശയക്കുഴപ്പത്തിലാക്കി കേന്ദ്രസർക്കാർ
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേരളത്തെ ആശയക്കുഴപ്പത്തിലാക്കി കേന്ദ്രസർക്കാർ. കോച്ച് ഫാക്ടറി ഉറപ്പാക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കോച്ചിഫാക്ടറിയില്ല എന്ന വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. ഫാക്ടറിയുടെ ആവശ്യവും ചരിത്രവും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെങ്കിലും കൃത്യമായ ഉറപ്പ് നല്‍കിയില്ല. അങ്കമാലി -ശബരി പാത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുമായി ചര്‍ച്ച നടത്തണമെന്നും ഇക്കാര്യം നടപ്പാക്കാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്കി.
പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിൽ കഞ്ചിക്കോടിനെ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണിക്കു മറുപടി നൽകിയപ്പോൾ സമീപ ഭാവിയിലൊന്നുംതന്നെ പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ പോലും ഇല്ലെന്നാണ് എം.ബി. രാജേഷിനും എ. സമ്പത്തിനും നൽകിയ മറുപടിയിൽ റെയിൽവേ സഹമന്ത്രി രാജൻ ഗോഹൈൻ വ്യക്തമാക്കിയത്.
കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ. സമ്പത്ത് പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ പുറമ്പോക്കിലാണ് കേരളം എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് എം.ബി. രാജേഷിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ,പീയൂഷ് ഗോയൽ തന്നെ ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നു വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇടത് എംപിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha