യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാള്‍ ഭീമമായ തുകയ്ക്കാണു മോദി സര്‍ക്കാര്‍ റഫാല്‍ ഇടപാടിനു സമ്മതിച്ചത് ; കേന്ദ്ര സർക്കാർ വാദത്തിനെതിരെ മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി
റഫാൽ യുദ്ധ വിമാന ഇടപാടിൽ വില വെളിപ്പെടുത്തുന്നതിനു വിലക്കുണ്ടെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി രംഗത്ത്. 2008ൽ യുപിഎ സർക്കാരിന്റെ കാലത്തു ഫ്രാൻസുമായി ഒപ്പിട്ട കരാറിൽ വില പുറത്തുവിടുന്നത് വിലക്കുന്ന വ്യവസ്ഥയുണ്ടെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞിരുന്നു.
എ.കെ ആന്റണിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത് ഇങ്ങനെ ;
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ പ്രസ്താവന ഇറക്കി പ്രതിരോധ മന്ത്രിയും മോദിയും പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇടപാട് സ്വകാര്യ കമ്ബനിക്കു കൈമാറാന്‍ സുരക്ഷാകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തു. വലിയ തോതിലുള്ള അഴിമതിയാണ് ഇതിന് പിന്നിലുള്ളത്. 2008 ല്‍ ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാര്‍ ആണു ബിജെപി സഭയില്‍ ഹാജരാക്കിയത്. 2008 ല്‍ റഫാലിനെ തിരഞ്ഞെടുത്തിട്ടു പോലുമില്ല.
ആകെ ആറു കമ്പനികളാണ് ഇന്ത്യയ്ക്കു യുദ്ധ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തെത്തിയത്. അതില്‍ റഫാലും ഉള്‍പ്പെട്ടിരുന്നു. 2012 ലാണു റഫാലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസര്‍ക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമാക്കാനായില്ല. 126 റഫാല്‍ വിമാനങ്ങള്‍ക്കാണു യുപിഎ സര്‍ക്കാര്‍ കരാര്‍ തയാറാക്കിയത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) കൈമാറുമെന്നു ധാരണയുണ്ടായിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാരിനു കീഴില്‍ കരാര്‍ 36 വിമാനങ്ങള്‍ക്കായി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തിരുന്നു.
യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാള്‍ ഭീമമായ തുകയ്ക്കാണു മോദി സര്‍ക്കാര്‍ റഫാല്‍ ഇടപാടിനു സമ്മതിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. റഫാല്‍ ഇടപാടിന്റെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്നു ഫ്രാന്‍സ് നേരത്തെ അറിയിച്ചിരുന്ന. കേന്ദ്ര സര്‍ക്കാര്‍ അതിനു തയാറാവാത്തതു ദുരൂഹമാണ്. യുദ്ധവിമാന നിര്‍മ്മാണം എച്ച്‌എഎല്ലില്‍നിന്ന് എടുത്തുമാറ്റിയിട്ട് ഈ മേഖലയില്‍ ഒരു വിധത്തിലുമുള്ള മുന്‍പരിചയവുമില്ലാത്ത കമ്ബനിക്കു കൈമാറിയതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha