അണുബോംബിട്ട് ഇന്ത്യയെ നശിപ്പിക്കുമെന്ന് പറഞ്ഞ പാകിസ്ഥാനെ ആക്രമിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയ്ക്ക് പിന്തുണയുമായി രാജ്യങ്ങള്‍
അണുബോംബിട്ട് ഇന്ത്യയെ ഇല്ലാതാക്കുമെന്ന പാക് പ്രതിരോധമന്ത്രിയുടെ വാക്ക് ശരിക്കും ചൊടിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ. അത്‌കൊണ്ട് തന്നെയാണ് പാകിസ്ഥാനെ ആക്രമിക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. വിവരം രാഷ്ടപതിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാണ് മിന്നലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തീരുമാനിച്ചത്. സാര്‍ക്ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ തികച്ചും ഒറ്റപ്പെടുത്തി. ചൈനയും പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പായി. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം. അങ്ങനെയാണ് പാക് അധിനിവേശ കാശ്മീരിലെ ഇന്ത്യന്‍ സേനയുടെ മിന്നല്‍ ആക്രമണം.രണ്ട് ദിവസമായി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ടായിരുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കാനായിരുന്നു ഇത്. അപ്പോഴും ഇന്ത്യയുടെ കടന്നാക്രമണം പാക്കിസ്ഥാന്‍ ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിലയിരുത്തല്‍. തീവ്രവാദത്തെ ഇനി ഏതറ്റം വരെ പോയും നേരിടുമെന്ന സൂചനയാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നത്. അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും ഒപ്പം നിര്‍ത്തിയാണ് ഇന്ത്യ ഇതിന് തയ്യാറെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ഇന്ത്യയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും പിന്മാറിയിരുന്നു. ഈ മൂന്ന് രാജ്യവും പാക്കിസ്ഥാനെ ഭീകരതയുടെ കേന്ദ്രങ്ങളായി മുദ്രകുത്തിയായിരുന്നു പിന്മാറിയത്. ലോകരാഷ്ട്രങ്ങളിലേയ്ക്കു ഭീകരവാദം കയറ്റി അയക്കുന്നത് പാക്കിസ്ഥാനാണെന്നും അതുകൊണ്ടു പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നും ബംഗ്ലാദേശ് ഹൈക്കമ്മിഷ്ണര്‍ ഐക്യരാഷ്ട്രസംഘടനയോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് തൊട്ടു പിറകെയാണ് ഇന്ത്യയുടെ കടന്നാക്രമണം.
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്താങ്ങുമെന്ന മാദ്ധ്യമവാര്‍ത്തകള്‍ ചൈന തള്ളിയത് കഴിഞ്ഞ ദിവസമാണ്. കശ്മീരടക്കമുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. വിദേശാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ തിരിച്ചടി ഭയന്നാണ് ഇന്ത്യ ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാത്തതെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് ചൈന ഔദ്യോഗികമായി ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കുന്നത്. ഏതെങ്കിലും വിദേശരാജ്യം പാക്കിസ്ഥാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ സഹായിക്കുമെന്ന് ചൈനയുടെ പാക് കൗണ്‍സില്‍ ജനറല്‍ യു ബോറാന്‍ ലാഹോറില്‍ പറഞ്ഞതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍, യു ബോറാന്‍ ഇങ്ങനെ പറഞ്ഞതായി അറിവില്ലെന്ന് ചൈനാ വിദേശകാര്യ മന്ത്രാലയ വക്താവായ ഗെങ് ഷുവാങ് പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നയം വ്യക്തമാണ് ഷുവാങ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരുന്നു. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പരസ്യ പിന്തുണ നല്‍കി. ബലൂചിസ്ഥാന് വിഷയവും യുഎന്‍ ഗൗരവത്തോടെ പരിഗണിക്കുന്നു. കാശ്മീരിലെ പാക് അവകാശ വാദങ്ങള്‍ യുഎന്‍ തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൈന തങ്ങളുടെ നിലപാട് വിശദീകരിക്കുന്നത്. ഇത് പാക്കിസ്ഥാന് തീര്‍ത്തും തിരിച്ചടിയുമാണ്. യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കര്‍ശന താക്കീത് നല്‍കിയിരുന്നു. തീഷ്ണമായ വാക്കുകളിലൂടെ പാക് ഭീകരത തുറന്നുകാണിച്ച സുഷമ പാക്കിസ്ഥാന്‍ കശ്മീര്‍ സ്വപ്‌നം കാണേണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന വാദത്തോടെ എത്തിയ പാക്കിസ്ഥാന്‍ യുഎന്നില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് നവാസ് ഷെരീഫ് നല്‍കിയ കത്ത് യുഎന്‍ പരിഗണിച്ചില്ല. പൊതുസഭയില്‍ നടത്തിയ പ്രസംഗങ്ങളില്‍ പല അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഉന്നയിച്ചെങ്കിലും കാശ്മീര്‍ പ്രശ്‌നത്തില്‍ നിശബ്ദത പാലിച്ചതും പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി.
https://www.facebook.com/Malayalivartha