ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് രണ്ടു ദിവസത്തെ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പിയില്‍ നിന്നും 14 പേര്‍ മന്ത്രിമാരാകുമെന്നാണ് വിവരം. കും. 132 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് നിതീഷ്‌കുമാറും സുശീല്‍കുമാറും ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.
അതേസമയം, നിതീഷ്‌കുമാറിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി ഗവര്‍ണറെ കാണും. 11 മണിക്കാണ് ഗവര്‍ണര്‍ ആര്‍.ജെ.ഡി നേതാക്കളും കാണുന്നത്. 11 മണിക്ക് തങ്ങള്‍ക്ക് സമയം നല്‍കിയശേഷം പത്ത് മണിക്ക് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആര്‍.ജെ.ഡിയുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി 2മണിയോടെ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
നാളെ ആയിരിക്കും സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടുന്നത്. അതിനുശേഷം മാത്രമെ മന്ത്രിസഭാ വികസനമുണ്ടാകു. നിതീഷിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ബി.ജെ.പി ഇന്നലെ ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയിരുന്നു. 243 അംഗ ബീഹാര്‍ നിയമസഭയില്‍ ജനതാദള്‍ യുണൈറ്റഡിന് 71 സീറ്റാണുളളത്. ബി.ജെ.പിക്കാകട്ടെ 53 സീറ്റുകളുമുണ്ട്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡിക്ക് 80 സീറ്റാണുളളത്. കോണ്‍ഗ്രസിന് 27 എം.എല്‍.എമാരുമുണ്ട്.
അഴിമതി ആരോപണത്തിന്റെ പേരില്‍ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവെക്കില്ലെന്ന ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് മഹാസഖ്യത്തില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. നിതീഷിന്റെ രാജിയോടെ ബി.ജെ.പിക്കെതിരെ ബിഹാറില്‍ ഉടലെടുത്ത ജെ.ഡി.യുആര്‍.ജെ.ഡി സഖ്യത്തിന്റെ തകര്‍ച്ച പൂര്‍ണമായി.
രാജിയല്ലാതെ മറ്റൊരു മാര്‍ഗം മുന്നിലില്ലായിരുന്നുവെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ഉന്നതിയാണ് ആഗ്രഹിച്ചത്. അതിനായി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആവശ്യങ്ങള്‍ സഫലീകരിക്കപ്പെടാം എന്നാല്‍ അത്യാഗ്രഹങ്ങള്‍ നടക്കില്ല. ഈ നിമിഷം മുതല്‍ എന്തു സംഭവിച്ചാലും അത് ബിഹാറിന്റെ നല്ലതിനു വേണ്ടിയാകും നിതീഷ് പറഞ്ഞു.
ലാലു പ്രസാദ് യാദവ് അധികാരത്തിലിരിക്കെ റെയില്‍വേ കാറ്ററിങ് സ്വകാര്യ കമ്പനിക്ക് നല്‍കി എന്ന ആരോപണമാണ് ലാലുവിനും മകനുമെതിരെ നിലനില്‍ക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് ലാലുവിന്റെയും മകന്‍ തേജസ്വിയുടെയും വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയതോടെയാണ് വിഷയം വീണ്ടും വഷളായത്. ഉപമുഖ്യമന്ത്രി സ്ഥാനം തേജസ്വി രാജിവെക്കണമെന്ന നിതീഷിന്റെയും ജെ.ഡി.യുവിന്റെയും നിലപാടിനെതിരെ ലാലു പ്രസാദ് യാദവ് രംഗത്തെത്തുകയായിരുന്നു.
തേജസ്വിയാദവിന്റെ രാജി അനിവാര്യമല്ലെന്ന് ഭാര്യ റാബ്രി ദേവിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലാലു വ്യക്തമാക്കിയിരുന്നു. നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് താനാണെന്നും അതിനാല്‍ നിതീഷിനെ വീഴ്‌ത്തേണ്ട ആവശ്യമില്ലെന്നും ലാലു പറഞ്ഞിരുന്നു. ആര്‍.ജെ.ഡിക്കാണ് നിയമസഭയില്‍ കൂടുതല്‍ സാമാജികര്‍ ഉള്ളതെന്നും മഹാസഖ്യം മുന്നോട്ടു പോകുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha