'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം
തലപ്പത്തെ തമ്മിലടി കമ്പനിയെ തകര്‍ക്കുമോ ആശങ്കയോടെ ഐടി ലോകം. സിഇഒ വിശാല്‍ സിക്കയുടെ രാജിക്ക് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. ആരോപണങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചെന്നും തന്റെ മക്കള്‍ക്കായി താന്‍ ഒരിക്കലും പണമോ പദവിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് രംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നാരായണ മൂര്‍ത്തിയുമായുളള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവെച്ചത്. രാജിക്കത്തില്‍ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സിക്കയുടെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും വേതനമടക്കമുളള കാര്യങ്ങളില്‍ മൂര്‍ത്തി അഭിപ്രായ വ്യത്യാസം തുറന്ന് പറഞ്ഞിരുന്നു. ഇന്‍ഫോസിസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ പിന്തുണ ഉണ്ടായിട്ടും സിക്ക രാജിവെക്കാനുളള കാരണം മൂര്‍ത്തി എഴുതിയ കത്തായിരുന്നു. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പലതവണ പരസ്യമായി അതൃപ്തി രേഖപെടുത്തിയിരുന്നു. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് സിക്ക രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസ് ബോര്‍ഡിലും നാരായണ മൂര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മൂര്‍ത്തി നുണപ്രചാരണം നടത്തുന്നുവെന്നായിരുന്നു ഇതില്‍ പ്രധാനം.
ഇന്നാണ് ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ വിശാല്‍ സിക്ക രാജിവെച്ചത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീണ്‍ റാവുവിനാണ് നിലവില്‍ സിഎഒ ചുമതല. പുതിയ സിഇഒയെ നിയമിക്കുന്നത് വരെ വിശാല്‍ സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഫോസിസ് ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയതിന് പിന്നാലെയാണ് സിക്കയുടെ രാജി. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.
സിക്ക ഇഫക്ടില്‍ ഇന്‍ഫോസിസ്
ഇന്‍ഫോസിസിന്റ തലപ്പത്തു നിന്ന് വിശാല്‍ സിക്ക രാജിവെച്ചൊഴിഞ്ഞതിന് പിന്നാലെ ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്. 13000 കോടി രൂപയുടെ ഓഹരികളാണ് ഇന്‍ഫോസിസ് തിരിച്ചു വാങ്ങുക. 36 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്‍ഫോസിസ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി വിപണിയില്‍ വന്‍ നഷ്ടം നേരിട്ടതിന് പിന്നാലയൊണ് ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നല്‍കിയാണ് ഓഹരികള്‍ തിരിച്ചെടുക്കുക. 1150 രൂപയാ്ണ് ബൈബാക്ക് നിരക്ക്. ഇന്‍ഫോസിസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലാണ് തീരുമാനം. 11.30 കോടിയുടെ ഓഹരികളാണ് കമ്പനി തിരിച്ചെടുക്കുന്നത്.
വിശാല്‍ സിക്കയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍ഫി ഓഹരികളില്‍ പത്ത് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയിരുന്നു. ഓഹരിഉടമകള്‍ക്ക് 20000 കോടി രൂപയുടെ നഷ്ടമാണ് ഒറ്റയടിക്ക് സംഭവിച്ചത്. കമ്പനി തലപ്പത്തെ അസ്വാരസ്യങ്ങള്‍ ഓഹരി വില ഇനിയും ഇടിയുന്നതിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് ബോര്‍ഡ് ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിച്ചത്.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മുര്‍ത്തിയുമായുണ്ടായ അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണ് സിഇഒ, എംഡി സ്ഥാനങ്ങള്‍ വിശാല്‍ സിക്ക രാജിവെച്ചത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീണ്‍ റാവുവിനാണ് നിലവില്‍ സിഎഒ ചുമതല. പുതിയ സിഇഒയെ നിയമിക്കുന്നത് വരെ വിശാല്‍ സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഫോസിസ് ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയതിന് പിന്നാലെയാണ് സിക്കയുടെ രാജി. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.
മുന്‍ നിര ഐടി കമ്പനികളായ ടിസിഎസും വിപ്രോയും അടുത്തിടെ ഓഹരികള്‍ തിരികെ വാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് 16000 കോടിയുടെയും വിപ്രോ 11000 കോടി രൂപയുടെയും ഓഹരികളാണ് തിരികെ വാങ്ങിയത്.
https://www.facebook.com/Malayalivartha