ഗുർമീതിനെ മറയാക്കി ഹണി പ്രീത് കെട്ടിപ്പടുത്തത് വൻ സാമ്രാജ്യം; ഹണി പ്രീതിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഗുർമീത് റാം റഹിമിന്‍റെ ദത്തു പുത്രി ഹണി പ്രീതിനെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആൾദൈവത്തിന്‍റെ വാത്സല്യ നിധിയായ ദത്തു പുത്രിയെന്നു അറിയപ്പെട്ടിരുന്ന ഹണി പ്രീത് കൊടും കുറ്റവാളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം ശരീരം ആയുധമാക്കി കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഹണി പ്രീതിനെ കണ്ടെത്താൻ ഇന്‍റർപോളിന്‍റെ സഹായം തേടാനൊരുങ്ങുകയാണ് പൊലീസ്.
സ്ത്രീ ലംബഡനായ ഗുർമീതിനെ ഇതേ രീതിയിൽ ഉപയോഗിച്ച് വിശ്വസ്തയായി നിന്ന് പണം ഉണ്ടാക്കുകയായിരുന്നു ഹണി പ്രീതിന്‍റെ ലക്ഷ്യം. സ്വന്തം ഭർത്താവിനെ പോലും ഉപേക്ഷിച്ചിട്ടാണ് ഹണി ഗുർമീതിന്‍റെ ആശ്രമത്തിലെ അന്തേ വാസിയായത്. ഗുർമീതന്‍റെ ഇഷ്ടങ്ങൾക്ക് വഴങ്ങി തുടങ്ങിയതോടെ വളരെ വേഗത്തിൽ ഇവർ വിശ്വസ്ഥയായി മാറി. ഇതോടെ സ്വന്തം മക്കളെ പോലും മാറ്റി നിർത്തിയ ഗുർമിത് ഹണി പ്രീതിനെ വളർത്തു മകളായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ ഗുർമീതിനെ മറയാക്കി ഹണി പ്രീത് കെട്ടിപ്പടുത്തത് വൻ സാമ്രാജ്യമാണെന്നാണ് പുറത്തു വരുന്ന വിവരം. ദേരാ ആശ്രമത്തിലെ പെൺ പുലിലായിരുന്നു ഹണി. ആശ്രമത്തിൽ പരിശീലനം നൽകിയിരുന്ന സൈനിക വിഭാഗത്തെ നിയന്ത്രിച്ചിരുന്നതും ഹണി പ്രീത് ആയിരുന്നു. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് ഹണിയുടെ പേരുള്ളത്.
ആശ്രമത്തിലെത്തുന്ന ഉന്നതരെ സ്വന്തം ശരീരം ദാനം ചെയ്ത് സ്വീകരിക്കുന്നതും ഹണിയുടെ തന്ത്രമായിരുന്നു. ഇത്തരത്തിൽ ഹണി പ്രീത് ഉണ്ടാക്കിയെടുത്തിട്ടുള്ള ബന്ധങ്ങളും വലുതാണ്. ഗുർമീതിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായ കലാപം നിയന്ത്രിച്ചതും ഹണി പ്രീതായിരുന്നു. ഈ കേസിലാണ് ഇവരെ ഇപ്പോൾ പൊലീസ് തേടുന്നത്. എന്നാൽ ഇവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നേപ്പാളിലേക്ക് കടന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha