ചെറിയ പെണ്‍കുട്ടികളെ കല്യാണം കഴിക്കാനായി ഊന്നുവടിയുമായി നടക്കുന്ന 80കാരനുൾപ്പടെ എട്ട് അറബികൾക്ക് ഹൈദരാബാദ് പോലീസിന്റെ വക എട്ടിന്റെ പണി!!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന അറബ് ഷെയ്ഖുമാരുള്‍പ്പെടെയുള്ള വിവാഹ റാക്കറ്റിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ഒമാന്‍ സ്വദേശികളും മൂന്ന ഖത്തര്‍ സ്വദേശികളുമുള്‍പ്പെട്ട 8 അംഗ സംഘത്തേയാണ് പിടികൂടിയത്. ഊന്നു വടിയുടെ സഹായത്താല്‍ നടക്കുന്ന 80കാരന്‍ ഷെയ്ഖും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തേടിയെത്തിയത് പോലീസിനെപ്പോലും ഞെട്ടിച്ചു.
വിവാഹം കഴിക്കുന്നതിന് മുമ്പുള്ള അഭിമുഖത്തിനായി എത്തിച്ച ഇരുപതോളം പെണ്‍കുട്ടികളെയും ഇവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് കമ്മീഷണര്‍ എം.മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത്തരം വിവാഹങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കിയിരുന്ന മുംബയിലെ ഖാസി ഫരീദ് അഹമ്മദ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാള്‍ ഓരോ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും 50,000 രൂപ കൈക്കൂലി വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉപഖാസിമാരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഗസ്റ്റ്ഹൗസുകളും പൊലീസ് അടച്ചുപൂട്ടി.
കഴിഞ്ഞ മാസം 17ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു ഒമാന്‍ പൗരന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം സംഭവങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഹൈദരാബാദ് വിമാനത്താവളം വഴി എത്തുന്ന അറബ് വംശജരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം കര്‍ശനമാക്കി.പിന്നീട് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ ഇവിടെ 15 വയസുകാരിയും 70 വയസുകാരന്‍ ഒമാനി പൗരനുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അറബികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുന്ന ഏജന്റുമാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha