ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രി.
ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നും ആ മോഡൽ വികസനം പൊള്ളത്തരമാണ് എന്നും തുറന്നടിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് മെഹ്ത.ഇനി അത്തരം വികസനം പറഞ്ഞു ജനങ്ങളുടെ അടുത്ത നിന്നും വോട്ട് പിടിക്കാമെന്നു ആരും വ്യാമോഹിക്കണ്ട എന്നും സുരേഷ് മെഹ്ത " ദി വയറിനു" നൽകിയ അഭിമുഖത്തിൽ പറയുന്നു.ഗുജറാത്തിൽ ബി.ജെ.പി ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല .തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി മുന്നോട്ടു വെച്ച ഗരീബ് കല്യാൺ യോജനയും പിന്നോക്ക സമുദായ വികസനവും ഉപേക്ഷിക്കപ്പെട്ട പദ്ധതി ആയി കഴിഞ്ഞെന്നും മുൻ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.താൻ പ്രവർത്തിച്ചിരുന്ന ബി.ജെ.ജെപിയും ഇപ്പോളത്തെ ബിജെപിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്നും ,എപ്പോൾ പാർട്ടി ഒരാളുടെ മാത്രം കീഴിലാണെന്നും മെഹ്ത പറയുന്നു.ഗോഡ കലാപത്തെപ്പറ്റി മോഡിക് നേരത്തെ അറിവുണ്ടായിരുന്നു എന്നും,ഗോദ്ര വിഷയത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ മോഡി പക്ഷപാതം കാണിച്ചെന്നും അതിനോട് താൻ വിയോജിച്ചിരുന്നു,അതിന്റെ പാശ്ചാതലത്തിലാണ് താൻ പാർട്ടി വിട്ടത് എന്നുമുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ് മെഹ്ത നടത്തിയിരിക്കുന്ന.ഇതോടെ ജയ് ഷാ വിഷയത്തിൽ പ്രതിരോധത്തിലായ ബി.ജെ.പി കൂടുതൽ സമ്മർദ്ദത്തിലായി
https://www.facebook.com/Malayalivartha