സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മഹിമയുടെ അവസാന ചിത്രമാണിത്. മരണത്തിലേയ്ക്ക് മുങ്ങുംമുമ്ബ് ഭര്‍ത്താവെന്ന കുടിലബുദ്ധി എടുത്ത ചിത്രം. കാമുകിയെ സ്വന്തമാക്കാന്‍ വേണ്ടി തീര്‍ത്ഥയാത്ര പ്ളാന്‍ ചെയ്ത് ഭാര്യയെ കൊന്നു. ഒപ്പമിരുത്തി ചിത്രം എടുത്ത ശേഷം ഭാര്യയെ ഗംഗാ നദിയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന സംഭവം
ഹരിയാനയിലെ ഭിവാനിക്കടുത്തുള്ള ജീന്ത് സ്വദേശിയായ സച്ചിനാണു ഭാര്യ മഹിമയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒപ്പം ജോലി ചെയ്യുന്ന റീതു എന്ന പെണ്‍കുട്ടിയുമായി സച്ചിന്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹം നടന്നില്ല. പിന്നീട് മഹിമയെ വിവാഹം കഴിച്ചങ്കിലും ഇയാള്‍ റീതുവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇതു മനസ്സിലായതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. വീട്ടുകാര്‍ ഇടപെട്ടെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. അവസാനം പിരിയാന്‍ നിര്‍ബ്ബന്ധമായി.
വിവാഹ ബന്ധം ഒഴിവാക്കാന്‍ ഇയാള്‍ മഹിമയുടെ വീട്ടുകാരോടു 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. അയാള്‍ നല്കിയ സ്വര്‍ണ്ണാഭരങ്ങളുടെ വിലയാണെന്നും അയാള്‍ അവകാശപ്പെട്ടു. അതു നല്‍കില്ല എന്ന് അയാള്‍ കരുതി എങ്കിലും ആവശ്യപ്പെട്ടതിന്റെ പകുതി തുകയായ 7.5 ലക്ഷം രൂപ മഹിമയുടെ വീട്ടുകാര്‍ സച്ചിനു നല്‍കി. ബാക്കി തുക മൂന്നുമാസത്തിനു ശേഷം നല്‍കാമെന്ന് വാക്കു നല്‍കുകയും ചെയ്തു.
എന്നാല്‍ പണം നല്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പോകുന്നില്ല എന്നു മനസിലാക്കിയ റീതുവും സച്ചിനും ചേര്‍ന്നു പുതിയ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മഹിമയുമൊത്തു പുണ്യസ്ഥലമായ ഹരിദ്വാറിലേയ്ക്കു സച്ചിന്‍ ഒരു യാത്ര പ്ലാന്‍ ചെയ്തു. ഗംഗാദര്‍ശനത്തിനു കൊണ്ടു പോകുകയും ചെയ്തു.
ഗംഗയുടെ തീരത്തുള്ള ഒരു പാലത്തിന്റെ കൈവരിയില്‍ ഇരുത്തി ഇരുവരും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. മൊബൈല്‍ പലരുടേയും കൈയില്‍ കൊടുത്ത് ഇരുവരുടെയും ചിത്രങ്ങള്‍ എടുപ്പിക്കുകയും ചെയ്തു. അതോടെ രാത്രിയായി. ആളില്ലാത്ത തക്കം നോക്കി സച്ചിന്‍ മഹിമയെ ഗംഗയില്‍ തള്ളിയിടുകയായിരുന്നു. ഇയാള്‍ തന്നെയാണു വീട്ടുകാരെ വിളിച്ചു മഹിമ ഗംഗയില്‍ വീണു പോയി എന്ന വിവരം പറയുന്നത്. മുങ്ങല്‍ വിദ്ധഗ്ദരും നാട്ടുകാരും അടങ്ങുന്ന 150 പേരുടെ സംഘം തിരച്ചില്‍ നടത്തിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഈ കഥ പുറത്താവുന്നത്. ഹരിദ്വാറില്‍ എത്തിയ ശേഷവും സച്ചിനും റീതുവുമായി ദീര്‍ഘനേരം സംസാരിച്ചതായി പൊലീസ് കണ്ടത്തി. തുടര്‍ന്നുള്ള വിവരങ്ങളും അറിഞ്ഞതോടെ സംഘം സച്ചിനെയും റീതുവിനേയും അറസ്റ്റ് ചെയ്തു. റീതുവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണു മഹിമയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത് എന്നു സച്ചിന്‍ പൊലീസിനു മൊഴി നല്‍കി.
https://www.facebook.com/Malayalivartha