ഒഡീഷയിൽ അനധികൃത പടക്ക നിർമാണശാലയിൽ വൻ തീപിടുത്തം :എട്ടു പേർ മരിച്ചതായി റിപ്പോർട്ട്
ഒഡീഷയിൽ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ടു പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. ബലാസോറെ ജില്ലയിലായിരുന്നു സംഭവം.
ലൈസൻസില്ലാതെ പ്രവർത്തിച്ച പടക്ക നിർമാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിർമാണശാല ഉടമയുടെ മകനും സ്ഫോടനത്തിൽ മരിച്ചു. സംഭവം നടക്കുമ്പോൾ 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ റൂർക്കലയിലും പുരിയിലും സമാനമായ അപകടമുണ്ടായി. റൂർക്കലയിലെ പടക്കശാലയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുരിയിലെ പിപ്പിലിയിലുണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഇവരുടെ കാഴ്ച നഷ്ടമായി.
https://www.facebook.com/Malayalivartha