സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു
ഇന്ത്യയുടെ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വെള്ളിയാഴ്ച രാവിലെ രാജികത്ത് നിയമകാര്യ മന്ത്രാലയത്തിന് അദ്ദേഹം കൈമാറി.
2014ൽ എൻഡിഎ സർക്കാരാണ് രഞ്ജിത്ത് കുമാറിനെ സോളിസിറ്റർ ജനറലായി നിയമിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. മോഹൻ പരാസരൻ രാജിവച്ച ഒഴിവിലേക്കായിരുന്നു രഞ്ജിത്തിനെ നിമയിച്ചത്. 2017ൽ മൂന്നു വർഷം പൂർത്തിയായ രഞ്ജിത്തിനു കേന്ദ്രസർക്കാർ കാലവധി നീട്ടിനൽകിയത്.
സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് അടക്കം നിരവധി കേസുകളിൽ ഗുജറാത്ത് സർക്കാറിനു വേണ്ടി രഞ്ജിത്ത് സുപ്രീം കോടതിയിൽ ഹാജരായിട്ടുണ്ട്. നിരവധി കേസുകളിൽ അമിക്കസ് ക്യൂറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്നു രഞ്ജിത്ത് കുമാർ പറഞ്ഞു. വളരെ തിരക്കേറിയതും വലിയ ഉത്തരവാദിത്വമുള്ള ജോലിയുമാണ് സോളിസിറ്റർ ജനറലിന്‍റേത്. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ലെന്നും രഞ്ജിത്ത് കുമാർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha