റയാൻ കൊലപാതകത്തിൽ അശോക് കുമാറിനെതിരെ തെളിവില്ലെന്ന് സിബിഐ
റയാന് ഇന്റർനാഷണൽ സ്കൂളില്‍ വിദ്യാഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ബസ് കണ്ടക്ടർ അശോക് കുമാറിനെതിരെ തെളിവില്ലെന്ന് സിബിഐ. ഫോറൻസിക് വിഭാഗം നൽകിയ ഡിഎൻഎ പരിശോധനയിലും അശോക് കുമാറിന് കൊലപാതകവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിക്കുന്നതായി സിബിഐ ഗുരുഗ്രാം കോടതിയിൽ അറിയിച്ചു. അന്വേഷണത്തിൽ അശോക് കുമാറിനെതിരെ തെളിവുകൾ ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സിബിഐ വ്യക്തമാക്കി.
അശോക് കുമാറിന്റെ അഭിഭാഷകൻ നൽകിയ ജാമ്യ ഹർജിയിലാണ് സിബിഐ ഇക്കാര്യം കോടതിയിൽ വിശദീകരിച്ചത്. ചൊവ്വാഴ്ച ഹർജിയിൽ കോടതി വിധി പറയും.
2017 സെപ്തംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ വാഷ്റൂമില്‍ പ്രദ്യുമന് ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. കേസ് ഏറ്റെടുത്ത സിബിഐ കഴിഞ്ഞ ദിവസം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ഹരിയാന പോലീസ് അശോക് കുമാറിനെയാണ് പ്രതിയാക്കിയിരുന്നത്. കുട്ടിയെ അശോക് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും പോലീസ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha