രാഹുൽഗാന്ധിയുടെ ക്ഷേത്രദർശനത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ പൊടിപ്പൊടിക്കുകയാണ്. ഇതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനത്തെ പരിഹസിച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടത് എന്നു പോലും രാഹുലിന് അറിയില്ലെന്നാണ് യോഗി പറയുന്നത്. "രാഹുല്‍ ഗാന്ധി ഗുജറാത്തിലെ വിവിധക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിലൂടെ അദ്ദേഹത്തിന്റെ മനസ്സ് ശുദ്ധമാകുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ആ പാവത്തിന് അറിയില്ല. അതോർക്കുമ്പോൾത്തന്നെ എനിക്ക് വിഷമവും ചിരിയും വരുന്നു. കാശി വിശ്വാനാഥ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ നിസ്കരിക്കാന്‍ ഇരിക്കുന്നതു പോലെ ആയിരുന്നു രാഹുല്‍ ഇരുന്നത്"- ആദിത്യനാഥ് പറയുന്നു.
ഇത് മോസ്ക് അല്ല ക്ഷേത്രമാണെന്ന് പുരോഹിതന്‍ രാഹുലിന് പറഞ്ഞുകൊടുക്കണമായിരുന്നെന്നും യോഗി പറഞ്ഞു. ലഖ്നൗവില്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ ആയിരുന്നു യോഗിയുടെ പരാമര്‍ശങ്ങളെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീകൃഷ്ണനും ശ്രീരാമനും സാങ്കല്‍പികമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ മുൻപ് സുപ്രീം കോടതിയില്‍ പറഞ്ഞത്. അവര്‍ സാങ്കല്‍പികമാണെങ്കില്‍ രാഹുല്‍ ഗാന്ധി എന്തിനാണ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്നും യോഗി ചോദിച്ചു.
https://www.facebook.com/Malayalivartha