പതിനാറുകാരനെ അമ്മ തല്ലിയതിൽ ദേഷ്യം തീർത്തത് അഞ്ചുവയസുകാരിയോട്; ക്രൂര ബലാത്സംഗത്തിനിരയാക്കി മരക്കഷ്ണം ഇടിച്ചുകയറ്റി: അസഹ്യമായ വേദനയോടെ കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്
അമ്മ തല്ലിയതിലുള്ള ദേഷ്യം തീര്‍ക്കാനാണ് അഞ്ചു വയസ്സുകാരിയെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് 16 കാരന്റെ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു അഞ്ചു വയസ്സുകാരിയുടെ ആന്തരീകാവയവങ്ങളും ലൈംഗികാവയവങ്ങളും തകര്‍ക്കും വിധം ക്രൂര ബലാത്സംഗം നടന്നത്. കൂട്ട ബലാത്സംഗം നടന്നതാണെന്നായിരുന്നു ആദ്യം പോലീസ് ധരിച്ചതെങ്കിലും പിന്നീട് 16 കാരനായിരുന്നു പ്രതിയെന്ന് കണ്ടെത്തുകയുമായിരുന്നു.
അമ്മ അന്ന് പ്രതിയെ കാരണമില്ലാതെ തല്ലിയിരുന്നു. ഇതില്‍ അമ്മയോട് കടുത്ത ദേഷ്യം തോന്നുകയും ചെയ്തിരുന്നു. കൗമാരക്കാരന് സാങ്കേതിക വിദ്യകളും പ്രചോദനമായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. മക്കളോട് മാതാപിതാക്കള്‍ നന്നായി ആശയ വിനിമയം ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഹിസാര്‍ ഉഗ്ലാന ഗ്രാമത്തില്‍ ശനിയാഴ്ച കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നും അങ്ങേയറ്റം ഞെട്ടിക്കുന്ന രീതിയിലുള്ള ക്രൂരതയാണ് പെണ്‍കുട്ടിയോട് ചെയ്തതെന്ന് വ്യക്തമാകുകയായിരുന്നു. ലൈംഗികാവയവത്തില്‍ നിന്നും 24 സെന്റീമീറ്റര്‍ നീളമുള്ള തടിക്കഷ്ണമാണ് കിട്ടിയത്. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മരക്കഷ്ണം ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു.
ബലാത്സംഗവും ക്രൂരപീഡനവും നടന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും തെളിയിച്ചു. പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രവും മറ്റ് ആന്തരീകാവയവങ്ങളും തകര്‍ത്ത് 16 സെന്റീമീറ്റര്‍ നീളമുള്ള കമ്പ് ഉള്‍ഭാഗത്ത് മാത്രം കണ്ടെത്തി. പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു ബലാത്സംഗം. ബലാത്സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ കമ്പ് തിരുകി കയറ്റി മരിക്കാന്‍ വിടുകയായിരുന്നു. ക്രൂരപീഡനത്തെ തുടര്‍ന്ന് അസഹ്യമായ വേദനയോടെയായിരുന്നു കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് നടത്തിയ ഡോക്ടര്‍ റീതു ഗുപ്ത വ്യക്തമാക്കി.
അതിശക്തിയില്‍ ഇടിച്ചുകയറ്റിയ കമ്പ് കുട്ടിയുടെ കുടലും ഗര്‍ഭപാത്രവും തകര്‍ത്തുകളഞ്ഞിരുന്നു. കുട്ടിയുടെ തോളും അടിവയറും മൂക്കുമെല്ലാം കടിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തില്‍ നിന്നും രക്തം ഒഴുകിയ നിലയിലും കണ്ടെത്തി. കുഞ്ഞിനെ രാവിലെ വരെയും കുടുംബാംഗങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തു വന്നത്. വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ പെണ്‍കുട്ടിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതായി ചിലര്‍ വിവരം നല്‍കുകയായിരുന്നു.
പോലീസ് നടപടി ഉന്നയിച്ച് ഉടന്‍ തന്നെ ഗ്രാമീണര്‍ പ്രതിഷേധിക്കുകയും റോഡ് തടയുകയും മറ്റും ചെയ്തു. പ്രതികളെ പിടിക്കുന്നത് വരെ കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് കുടുംബം നിലപാട് എടുക്കുക കൂടിയായപ്പോള്‍ പോലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍ ബലാത്സംഗം എന്ന കുറ്റത്തിന് അജ്ഞാതര്‍ക്കെതിരേ കേസെടുത്തായിരുന്നു അന്വേഷണം. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ പ്രതിയെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha