"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദി മുന്‍ പ്രധാനമന്ത്രിയുടെ ഒാഫീസിനെയും മുന്‍ സൈനിക തലവനെയും അധിക്ഷേപിക്കുന്നതിന് സമാനമാണെന്നും മന്‍മോഹന്‍ സിങ് പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
മണി ശങ്കര്‍ ഐയ്യര്‍ നടത്തിയ വിരുന്നില്‍ താനാരോടും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിരുന്നില്ല. വിരുന്നിന് വന്നവരാരും തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയുമുണ്ടായില്ല. മോദി ആരോപിക്കുന്നത് പോലെ വിരുന്നില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നയതന്ത്രപ്രതിനിധി മണിശങ്കര്‍ അയ്യരുടെ ഡല്‍ഹിയിലെ വീട്ടില്‍ ഇന്ത്യയിലെ പാകിസ്താന് ഹൈകമീഷണര്‍, പാക് മുന്‍ വിദേശമന്ത്രി എന്നിവര്‍ നടത്തിയ മൂന്നുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മുന്‍ ഉപരാഷ്്ട്രപതി ഹാമിദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും പെങ്കടുത്തിരുന്നു. എന്തിനാണ് രഹസ്യയോഗം നടത്തിയതെന്നും എന്തുകൊണ്ടാണ് ഇന്ത്യന്‍ ഉേദ്യാഗസ്ഥരെ അതിേലക്ക് വിളിക്കാതിരുന്നതെന്നും ചോദിച്ച മോദി, രഹസ്യയോഗത്തില്‍ നടന്നത് എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha