പെങ്ങൾക്കെതിരെയുള്ള നാലംഗസംഘത്തിന്റെ പീഡനം നിസ്സഹായകനായി നോക്കി നിന്ന സഹോദരൻ ചെയ്തത്...
പെങ്ങൾക്കെതിരെ നടന്ന പീഡനശ്രമം തടയാനാകാത്തതിൽ വിഷമിച്ച് സഹോദരൻ ആത്മഹത്യ ചെയ്തു. ദീപക് കുമാർ എന്ന പതിനെട്ടുകാരനാണ് ഫാനിൽ തൂങ്ങിമരിച്ചത്. ദില്ലിയിലെ ജീവൻപാർക്ക് സിർസപൂറിലാണ് സംഭവം നടന്നത്.
ദീപക്കിന്റെ സഹോദരി മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചത്. സഹോദരിയുമൊത്ത് നടന്നുപോകുമ്പോള്‍ ആയിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ദീപകിന് സഹോദരിയെ പീഡിപ്പിക്കുന്നത് നിസ്സഹായകനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഈ സംഘം ദീപക്കിനെ ആക്ഷേപിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ വീട്ടിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ രജനീഷ് ഗുപ്ത പറഞ്ഞു.
ആത്മഹത്യാകുറിപ്പ് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി. ഈ സംഘത്തിന്റെ അക്രമം പൊലീസിൽ അറിയിക്കുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് ഒരു കൂട്ടം യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പോസ്റ്റ്മോർട്ടത്തിന് ശേഷം ദീപക് കുമാറിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ദീപകിന്റെ മരണത്തിൽ ആരോപണ വിധേയരായവരുടെ പങ്ക് പൊലീസ് അന്വേഷിച്ചുവരുന്നു.
https://www.facebook.com/Malayalivartha