എൻജിനീയറിങ് കോളേജിലെ പ്രണയം വിവാഹത്തിൽ കലാശിച്ചു; ദുരഭിമാനം കൊണ്ടെത്തിച്ചത് ക്വട്ടേഷനിൽ: വടിവാള്‍ കൊണ്ട് ഭര്‍ത്താവിനെ തുരുതുരെ വെട്ടുന്ന രംഗം ഇപ്പോഴും കണ്മുന്നില്‍- അമ്മയെ വെറുതേ വിട്ട കോടതി വിധിക്കെതിരേ കൗസല്യ ഹൈക്കോടതിയിലേക്ക്
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതേ വിട്ട കോടതി വിധിക്കെതിരേ കൗസല്യ ഹൈക്കോടതിയിലേക്ക്. ഭര്‍ത്താവ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൗസല്യയുടെ മാതാവ് അന്നലക്ഷ്മി, മാതൃസഹോദരന്‍ പാണ്ടിദുെരെ, ബന്ധുവായ പ്രസന്ന എന്നിവരെ കോടതി വെറുതേ വിട്ടതിനെതിരേയാണ് കൗസല്യ െഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഊട്ടി ഹുസൂരില്‍ റവന്യു ഇന്‍സ്പെക്ടറായ കൗസല്യ കേസില്‍ ആദ്യഘട്ടം മുതല്‍ പിതാവിനും മാതാവിനും ബന്ധുക്കള്‍ക്കുമെതിരേ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.
ദളിതനായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പലതവണ പറഞ്ഞിരുന്നെന്നു വിചാരണവേളയില്‍ കൗസല്യ കോടതിയെ അറിയിച്ചിരുന്നു. ദളിത് യുവാവായ ശങ്കറുമായുള്ള പ്രണയത്തിലും പിന്നീടുള്ള വിവാഹത്തിലും ഇവര്‍ ഉറച്ചുനിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ശങ്കറിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
കൊലപാതകത്തിനു ഒരുമാസം മുമ്ബ് കൗസല്യയുടെ വീട്ടുകാര്‍ ശങ്കറിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. കൗസല്യയെ തങ്ങളോടൊപ്പം അയയ്ക്കുകയാണെങ്കില്‍ ശങ്കറിനു 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജീവനുള്ളിടത്തോളം കാലം ശങ്കറിനൊപ്പം ജീവിക്കുമെന്ന കൗസല്യയുടെ മറുപടി വീട്ടുകാരെ ചൊടിപ്പിച്ചു. തുടര്‍ന്നു സ്വന്തം മാതാപിതാക്കളെ കൗസല്യ മടക്കി അയച്ചു.
കൗസല്യയുടെ മാതാപിതാക്കള്‍ ശങ്കറിന്റെ വീട്ടില്‍ വീണ്ടും എത്തുകയും വീട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. മടങ്ങാന്‍ വിസമ്മതിച്ച കൗസല്യയോട് ഇനി നിങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു പറഞ്ഞു. തുടര്‍ന്നു രണ്ടു യുവാക്കള്‍ വീട്ടിലെത്തി ശങ്കറിനോടു വരാന്‍ ആവശ്യപ്പെട്ടതായും ഇതില്‍ സംശയം തോന്നി അന്നുതന്നെ പിതാവ് കുമരലിംഗം പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരിക്കെയാണ് ശങ്കറും കൗസല്യയും പ്രണയത്തിലായത്. ബന്ധം 2016 ജൂെലെയില്‍ രഹസ്യ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. തേവര്‍ സമുദായാംഗമായ കൗസല്യ(20)യെ ദളിത്(അരുന്ധതിയാര്‍) സമുദായത്തില്‍പ്പെട്ട ശങ്കര്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു വിവാഹം ചെയ്തതാണു കൊലപാതകത്തില്‍ കലാശിച്ചത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, അമ്മ അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുെരെ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണമെന്നാണു കേസ്.
വിവാഹവാര്‍ത്ത അറിഞ്ഞ ഉടനെ കൗസല്യയെ മാതാപിതാക്കള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടില്‍ തിരികെയെത്തിച്ചു. എന്നാല്‍ ഒരു മാസത്തിനുശേഷം കൗസല്യ ശങ്കറിന്റെ വീട്ടിലെത്തി. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച 13ന് കുമരലിംഗത്തില്‍ നിന്നു പതിനൊന്നു മണിയോടെ ഉദുമല്‍പേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങള്‍ വാങ്ങി. മടങ്ങാനായി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള പഴനി - പൊള്ളാച്ചി പാത കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇവരെ പിന്തുടര്‍ന്ന രണ്ടംഗ സംഘത്തിനു െബെക്കിലെത്തിയ മൂന്നാമന്‍ വടിവാള്‍ നല്‍കുകയായിരുന്നു. മൂവരും ചേര്‍ന്നു ശങ്കറിനെ പിന്നില്‍ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കര്‍ റോഡരികില്‍ പിടഞ്ഞു വീണു. കൗസല്യക്കു ഗുരുതരമായി പരുക്കേറ്റു. അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്.
1,500 പേജുള്ള കുറ്റപത്രമാണു കേസില്‍ പോലീസ് സമര്‍പ്പിച്ചത്. കേസില്‍ മൂന്ന് പേരെ വെറുതേ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്നു കൗസല്യ അറിയിച്ചു. തിരൂപ്പൂര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിച്ച ശേഷമുള്ള 1500 പേജുള്ള വിധിയാണ് ജസ്റ്റിസ് അലമേലു നടരാജന്‍ വായിച്ചത്. കൊലപാതം നടന്ന് 15 ദിവസത്തിനുള്ളില്‍ പിടികൂടിയ പ്രതികള്‍ വിധി പുറത്തുവരുന്നതു വരെ വിചാരണ തടവുകാരായി ജയിലായിരുന്നു. ശങ്കറിനെ വെട്ടികൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രതികള്‍ക്കെതിരേ കോടതി പരിസരത്ത് െകെയേറ്റ ശ്രമവും നടന്നു. കേസില്‍ വിധി കേട്ട ശേഷം പ്രതികളെ പുറത്തിറക്കിയപ്പോഴാണ് െകെയേറ്റശ്രമമുണ്ടായത്. പോലീസ് ഇടപെട്ട് പ്രതികളെ പ്രത്യേക വാഹനത്തില്‍ കോടതി പരിസരത്തു നിന്നും മാറ്റി. കൊല്ലപ്പെട്ട ശങ്കറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികള്‍ക്ക് നേരെ െകെയേറ്റത്തിന് ശ്രമിച്ചത്. കേസില്‍ തിരിപ്പൂര്‍ സെഷന്‍സ് കോടതി ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ശങ്കറിന്റെ ഭാര്യാപിതാവ് ചിന്നസ്വാമി ഉള്‍പ്പടെയുള്ളവര്‍ക്കാണ് വധശിക്ഷ. ശേഷിക്കുന്ന അഞ്ച് പേര്‍ വാടകകൊലയാളികളാണ്. പ്രതി പട്ടികയിലുണ്ടായിരുന്ന ചിന്നസ്വാമിയുടെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേരെ കോടതി വെറുതെവിട്ടിരുന്നു.
https://www.facebook.com/Malayalivartha