ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കടുത്ത വാക്ക്പോരിലായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും. പാക്കിസ്ഥാനുമായി ചേർന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ഉപജാപം നടത്തിയെന്നാണ് മോദി ആരോപിച്ചത്. ഇതിനെതിരെ അതിശക്തമായ ഭാഷയിലാണ് മൻമോഹൻ സിങ് മറുപടി നൽകിയത്.
കടുത്ത വാക്ക്പോര് നടക്കുന്നതിനിടെയാണ് ഇരുവരും നേരിട്ട് കാണാൻ ഇടയായത്. 2001ലെ പാർലമെന്റ് ആക്രമണത്തിൽ വീരചരമം പ്രാപിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയപ്പോഴാണ് പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം അഭിവാദ്യം ചെയ്ത ഇരുവരും ഹസ്തദാനം നൽകിയശേഷമാണ് മടങ്ങിയത്. ഇരുവരും ഹസ്തദാനം നൽകുന്ന ചിത്രങ്ങളും വാര്‍ത്തയും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha