പീഡനങ്ങൾ സമൂഹത്തിന്‍റെ ഭാഗമാണെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ഹരിയാന എഡിജിപി
വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാന എഡിജിപി ആര്‍സി മിശ്ര. ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. പീഡനങ്ങൾ സമൂഹത്തിന്‍റെ ഭാഗമാണെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കുക, കുറ്റകൃത്യം തെളിയിക്കുക, ക്രിമിനലുകളെ പിടിക്കുക തുടങ്ങിയവയാണ് പോലീസിന്റെ ജോലി. അതിനായി പോലീസിനെകൊണ്ട് ചെയ്യാനാവുന്നതൊക്കെ ചെയ്യുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനത്തിന് ഹരിയാനയിൽ 5കാരിയായ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായത്. കൂട്ട ബലാത്സംഗത്തിന് പുറമേ പെണ്‍കുട്ടി അക്രമികളുടെ അനേകം ക്രൂരതകള്‍ക്കും ഇരയായി. ശ്വാസകോശം തകര്‍ന്നു, രഹസ്യഭാഗത്തിലൂടെ ഒരു വിദേശവസ്തു ഇടിച്ചു കയറ്റി ആന്തരീകാവയവങ്ങളില്‍ മുറിവേല്‍പ്പിച്ചു, നെഞ്ചും മുഖവും കടിച്ചു മുറിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത തരം ആക്രമണങ്ങള്‍ക്ക് കൂടി ഇരയാകേണ്ടി വന്നു.
അസാധാരണമായ രീതിയിലുള്ള ക്രൂരതകളും കൂട്ട ബലാത്സംഗവും ആയിരുന്നു നടന്നത്. ഫോറന്‍സിക് വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. രഹസ്യഭാഗത്തൂടെ ഒരു വിദേശ വസ്തു കുത്തിക്കയറ്റിയത് ആന്തരീകാവയവങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ശരീരംമുഴുവന്‍ 19 മുറിവുകള്‍ ഉണ്ടായിരുന്നു. കുടുതലും മുഖത്തും തലയിലും മാറിടങ്ങളിലും കയ്യിലുമായിരുന്നു. ശരീരഭാഗങ്ങളില്‍ പലയിടത്തും മാരകമായി കേടുപാടുകള്‍ പറ്റിയത്. ശ്വാസകോശം തകര്‍ന്നിരുന്നു, നെഞ്ചില്‍ ഒരാള്‍ കയറി ഇരുന്നതിന്റെ ഫലമായിരിക്കാമെന്നാണ് ഡോക്ടറുടെ വിലയിരുത്തല്‍. മൃതദേഹത്തില്‍ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ലൈംഗികാവയവത്തിലൂടെ ഇടിച്ചുകയറ്റിയ ഒരു വിദേശവസ്തു ആന്തരീകാവയവങ്ങള്‍ വരെ തകര്‍ത്തെന്ന് ഫോറന്‍സിക് സയന്‍സ് വിഭാഗം പറയുന്നു.
https://www.facebook.com/Malayalivartha