ഇരട്ടപ്പദവി വിവാദം ബിജെപിയിലേക്കും; നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി
ഡൽഹിയിൽ ഇരുപത് ആം ആദ്മി എം.എല്‍.എമാരെ ഇരട്ടപ്പദവി ആരോപണത്തെ തുടർന്ന് അയോഗ്യരാക്കിയതിന് പിന്നാലെ ബിജെപി എം.എല്‍.എമാരും വിവാദത്തിൽ. ഹരിയാനയില്‍ ഇരട്ടപ്പദവി ആരോപണത്തില്‍പ്പെട്ട നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
ശ്യാം സിംഗ് റാണ, ബക്ശിക്ഷ് സിംഗ് വിര്‍ക്, സീമ ത്രിഖ, കമാല്‍ ഗുപ്ത എന്നീ എം.എല്‍.എമാമാരെ 2015 ജൂലായില്‍ ഹരിയാന സര്‍ക്കാര്‍ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതിനെതിരെയാണ് പൊതുതാൽപര്യ ഹർജി. എന്നാൽ ഈ നിയമനം കഴിഞ്ഞ വര്‍ഷം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
എം.എല്‍.എമാരായ ഇവരുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഇവരെ എത്രയും വേഗം അയോഗ്യരാക്കണമെന്നും ഹർജി നൽകിയ അഭിഭാഷകനായ ജഗ്മോഹന്‍ സിംഗ് ഭാട്ടി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha