ഇന്ത്യയിലെത്തുന്ന എല്ലാ വി.ഐ.പി കളെയും സ്വീകരിക്കാനെത്തുന്ന മോഡി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡ്യൂവിനോടും കുടുംബത്തോടും മാത്രം അവഗണന കാണിച്ചു... പ്രധാന മന്ത്രിയ്ക്ക് പകരം സ്വീകരിക്കാൻ എത്തിയത് സഹമന്ത്രി...
ഇന്ത്യയിലെത്തുന്ന എല്ലാ വി.ഐ.പി കളെയും സ്വീകരിക്കാനെത്തുന്ന മോഡി ഒരാഴ്ചത്തെ പര്യടനത്തിനായി എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്യൂഡ്യൂവിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താതെ സഹ മന്ത്രിയെ പറഞ്ഞുവിട്ടത് വിഷയമാകുകയാണ്.
ഇതിനു മുൻപ് ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ഇസ്രയേലിന്റെയും യുഎഇയുടെയും നേതാക്കള്‍ ഇന്ത്യയിലെത്തിയപ്പോഴും അവരെ സ്വീകരിക്കുന്നതിനായി മോദി ക്ഷമയോടെ വിമാനത്താവളത്തില്‍ കാത്ത് നിന്നിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.
ഭാര്യയും മൂന്ന് കുട്ടികൾക്കും ഒപ്പമാണ് ട്രൂഡ്യൂ ഇന്ത്യൻ സന്ദർശനത്തിനെത്തിയത്. 15 ലക്ഷത്തിലധികം ഇന്ത്യക്കാർ കാനഡയിൽ ഉണ്ടെന്നാണ് കണക്കുകൾ. ഈ വിഷയം ഇന്ത്യകാനഡ ബന്ധം കൂടുതല്‍ വഷളാകുമോ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചർച്ച ചെയ്യപ്പെടുന്നത്.
എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കുടുംബത്തോടൊപ്പം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ട്രൂഡോയെ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് സ്വീകരിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം ശക്തമാക്കുകയും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അടക്കമുള്ളവയാണ് സന്ദര്‍ശനംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്ബ് ട്രൂഡോ ട്വീറ്റ് ചെയ്തിരുന്നു. 14 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് കാനഡയിലുള്ളത്.
ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്ന ട്രൂഡോ താജ് മഹല്‍, അമൃത്സറിലെ സുവര്‍ണ ക്ഷേത്രം, ന്യൂഡല്‍ഹി ജുമാ മസ്ജിദ് തുടങ്ങിയവയും സന്ദര്‍ശിക്കും. വ്യാപാര ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ സന്ദര്‍ശനത്തിനിടെ ഉണ്ടാവുമെന്നാണ് കരുതുന്നത്.
തുണിത്തരങ്ങള്‍, മരുന്നുകള്‍, രാസവസ്തുക്കള്‍, മുത്തുകള്‍, സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവ ഇന്ത്യയില്‍നിന്ന് കാനഡ ഇറക്കുമതി ചെയ്യുന്നുണ്ട്. പച്ചക്കറികള്‍, പേപ്പര്‍, ഇരുമ്ബ്, ഉരുക്ക് തുടങ്ങിയവയാണ് അവര്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ഇന്നലെ താജ്മഹല്‍ കാണാനെത്തിയ ട്യൂഡ്യൂവും കുടുംബവും അതിന് മുന്നിലെ പ്രശസ്തമായ ബെഞ്ചിലിരുന്ന ഫോട്ടോകളെടുക്കുകയും ചെയ്തിരുന്നു. ഇന്ന് മോദിയുടെ ജന്മസംസ്ഥാനമായ ഗുജറാത്തിലും ട്യൂഡ്യൂ സന്ദര്‍ശനം നടത്തുന്നതാണ്. തുടര്‍ന്ന് സിഇഒമാരുമായും ബിസിനസ് തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തുന്നതിനായി ട്രൂഡ്യൂ മുംബൈക്ക് പോകും. ബുധനാഴ്ച അമൃത് സര്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും അദ്ദേഹം മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ചര്‍ച്ചകള്‍ നടത്താനിരിക്കുന്നത്.
അതിന് മുൻപ് രാഷ്ട്രപതി ഭവനിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്ന ട്യൂഡ്യൂ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്യും. 2015ല്‍ കാനഡ സന്ദര്‍ശിച്ച മോദി ടൊറന്റോയില്‍ വച്ച് 10,000ത്തോളം വരുന്നഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha