അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി ട്രെയിനിൽ മടങ്ങുന്നതിനിടെ മരിക്കാൻ മോഹം; ഒടുവിൽ ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയ മറ്റൊരു യാത്രക്കാരനോട് കാണിച്ചത് കൊടുംക്രൂരത
അപരിചിതനായ 23കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ശേഷം വിചിത്ര കാരണവുമായി പ്രതി. അഹമ്മദാബാദ് സ്വദേശിയായ റിതേഷാണ് മരിച്ചത്. ഞാനെന്തായാലും മരിക്കാന്‍ പോവുകയാണ് അതുകൊണ്ട് തന്നെയും കൊന്നേക്കാം എന്ന് പറഞ്ഞായിരുന്നു പ്രതി ചവിട്ടിയിട്ടതെന്ന് റിതേഷിന്റെ സുഹൃത്ത് സുമിത് പറഞ്ഞു. റിജുവെന്നയാളാണ് യുവാവിനെ തള്ളിയിട്ട് കൊന്നത്.
സുഖി സെവാനിയ റെയില്‍വ സ്റ്റേഷനിലാണ് സംഭവം. കമയാനി എക്സ്പ്രസിലായിരുന്ന റിതേഷ് സുഹൃത്ത് സുമിത്തിനൊപ്പം ട്രെയിനിന്റെ വാതിലിനരികില്‍ ഇരിക്കുകയായിരുന്നു. ഇരുവരും ഭോപ്പാലിലുള്ള സുഹൃത്തിന്റെ വിവാഹം കൂടാനുള്ള യാത്രയിലായിരുന്നു. ഇതേ ട്രെയിനിലെ യാത്രക്കാരനായിരുന്ന റിജു അഹമ്മദാബാദില്‍ നിന്ന് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം മടങ്ങുകയായിരുന്നു.
സുമിത്തും റിതേഷും സുഹൃത്തിന്റെ കല്യാണം കൂടാനായി ഭോപ്പാലിലേക്കുള്ള യാത്രയിലായിരുന്നു. പിന്നീട് ബാത്‌റൂമില്‍ പോയി തിരിച്ചുവന്ന റിജ്ജു യാതൊരു പ്രകോപനവുമില്ലാതെ റിതേഷിനെ ചവിട്ടി താഴെയിട്ടു. എന്താണെന്ന് മനസിലാകും മുമ്പ് എല്ലാ കഴിഞ്ഞിരുന്നെന്നും സുമിത്ത് പറഞ്ഞു. ഇയാള്‍ മാനസിക രോഗിയല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha