കെജ്‌രിവാൾ മാപ്പ് പറഞ്ഞതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയ്ക്ക് മയക്ക് മരുന്നു വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമര്‍ശം പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാൾ മാപ്പ് പറഞ്ഞതിൽ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അദ്ധ്യക്ഷന്‍ ഭഗവനന്ത് മന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് അമന്‍ അറോറയും രാജിവച്ചു.
മജീദിയ നല്കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ച് കേജരിവാള്‍ കത്ത് നല്‍കിയിരുന്നു. മജീദിക്കെതിരെ ഉന്നയിച്ച തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനെതിരെ പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. ഇവർക്ക് പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാക്കളും കെജ്‌രിവാളിനെ വിമർശിച്ച് രംഗത്തെത്തി. കെജ്‌രിവാളിന്റെ നടപടി അഴിമതിക്കെതിരായ പോരാട്ടമല്ലെന്ന് ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha