പച്ചമാംസത്തിലെ വരുമാനത്തിനായി കാത്തിരിക്കുന്നു ; ഉപജീവനത്തിനായി സ്ത്രീകളെ വേശ്യാവൃത്തിക്കയയ്ക്കുന്ന ഒരു ഗ്രാമം
ഭാരതം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പെണ്‍ഭ്രൂണ ഹത്യ. പെൺകുട്ടികളുടെ ജനനം ഭാരമായി കണക്കാക്കുന്ന ഭാരതത്തിൽ തന്നെ അവരുടെ ജനനവും സന്തോഷമായി കണക്കാക്കുന്ന ഒരു ഗ്രാമമുണ്ട്. പെണ്‍കുട്ടികള്‍ ജനിക്കുന്നത് ആവേശമാണ്, ആണ്‍കുട്ടികള്‍ പിറന്നാല്‍ ഇല്ലാത്ത ആഘോഷവും. എന്നാൽ ആ സന്തോഷവും ആഘോഷവും അവരുടെ പച്ച മാംസത്തിനായി മാത്രമാണ്. അവിടെ സ്ത്രീ ശരീരം വരുമാനമാര്‍ഗമാണ്.
പുരുഷന്റെ കാമ പൂര്‍ത്തീകരണത്തിന് ഒരാള്‍ കൂടി പിറന്നിരിക്കുന്നു എന്നതാണ് ഈ സന്തോഷത്തിന്റെ അടിസ്ഥാനം. അതുവഴി കുടുംബത്തിന് പുതിയ വരുമാനമാര്‍ഗവും വന്നിരിക്കുന്നു. മധ്യപ്രദേശിലെ ബഞ്ചാഡ സമുദായത്തിലാണ് ഇത്തരമൊരു രീതി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കൗമാരം കഴിഞ്ഞാല്‍ ഈ ഗ്രാമത്തിൽ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കും. ബഞ്ചാഡ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ജോലിക്ക് പോകുന്നത് കുറവാണ്. ഇവര്‍ക്ക് വരുമാന മാര്‍ഗങ്ങളില്ല. കുടുംബത്തിലെ പ്രധാന വരുമാന മാര്‍ഗം കണ്ടെത്തുന്നത് സ്ത്രീകളാണ്. അവര്‍ രാവിലെ മുതല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കും. ശരീരം വില്‍ക്കലാണ് ജോലി. ഇങ്ങനെ കിട്ടുന്ന പണം പുരുഷന്‍മാര്‍ക്ക് നല്‍കും.
കുടുംബത്തിലെ സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഈ സമുദായത്തിനിടയില്‍ ഒരു തെറ്റായി കാണാറില്ല. കുടുംബത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരാള്‍ കൂടി എത്തിയല്ലോ എന്ന സന്തോഷാമാണ്. ജീവിത വരുമാനത്തിന് ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത് വേശ്യാവൃത്തിയാണ്. അതുവഴി കിട്ടുന്ന പണമാണ് ഇവര്‍ വീട് വയ്ക്കല്‍ മുതല്‍ വസ്തു വാങ്ങല്‍ വരെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.
മധ്യപ്രദേശിലെ മൂന്ന് ജില്ലകളിലായി 75 ഗ്രാമങ്ങളില്‍ ബഞ്ചാഡ സമുദായക്കാര്‍ താമസിക്കുന്നുണ്ട്. 23000 ത്തിലധികം പേര്‍ സമുദായത്തിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 65 ശതമാനവും സ്ത്രീകളാണ്. മാന്‍ഡ്‌സോര്‍ ജില്ലയില്‍ ബഞ്ചാഡക്കാര്‍ 3435 പേരാണുള്ളത്. ഇതില്‍ 2243 പേര്‍ സ്ത്രീകളാണ്. പുരുഷന്‍മാരേക്കാള്‍ ഇരട്ടിയാണ് സ്ത്രീകള്‍ എന്ന് ചുരുക്കം. രാജ്യത്തെ മറ്റു ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ കൂടുതലാണിവിടെ. പെണ്‍കുട്ടികള്‍ക്ക് ഇവര്‍ നല്‍കുന്ന പ്രാധാന്യമാണിത് കാണിക്കുന്നത്.
https://www.facebook.com/Malayalivartha