ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിൽ താല്‍പ്പര്യമില്ല ;യോഗിക്ക് ശ്രദ്ധ ക്ഷേത്രങ്ങളില്‍ മാത്രമെന്ന് യു.പി മന്ത്രി
യു.പിയില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ സ്വന്തം മന്ത്രിസഭാംഗം തന്നെ രംഗത്ത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണെന്നും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തില്‍ താല്‍പ്പര്യമില്ലെന്നും യു.പി മന്ത്രി ഒ.പി രാജ്ഭര്‍ ആരോപിച്ചു. പാവപ്പെട്ടവരെ പരിഗണിക്കേണ്ടന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് യോഗി പറഞ്ഞിരുന്നതായും രാജ്ഭര്‍ ആരോപിച്ചു.
പാവപ്പെട്ടവരാണ് സര്‍ക്കാരിനെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത്. വലിയ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. മുന്നണി മര്യാദ ബി.ജെ.പി പുലര്‍ത്തുന്നില്ലെന്ന് മന്ത്രി ആരോപിച്ചു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ പ്രതിനിധിയാണ് രാജ്ഭര്‍. 325 സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന ബി.ജെ.പി അഹങ്കാരികളായി മാറി. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയില്ലെങ്കില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha