ഐ.എന്‍.എക്‌സ് മീഡിയ കേസിൽ കാര്‍ത്തി ചിദംബരത്തിന് ഉപാധികളോടെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഉപാധികളോടെ ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം. അതേസമയം രാജ്യം വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയുണ്ട്.
നേരെത്ത കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയുന്നത് കോടതി തടഞ്ഞിരുന്നെങ്കിലും കോടതിയുടെ അനുമതിയോടെതന്നെ സിബിഐ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 15 നാണ് സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ സംഭവത്തില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ അറസ്റ്റാണ് താത്കാലികമായി വിലക്കിയിരിക്കുന്നത്.
2007ല്‍ പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്ത് ഐഎൻഎക്സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങൾ മറികടന്നെന്നാണ് കാർത്തിക്കെതിരായ ആരോപണം. ഐഎന്‍എക്സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു.
കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്. ഇതെല്ലാം വളര്‍ന്നതാകട്ടെ ചുരുങ്ങിയ കാലയളിവിലും. ചിദംബരം ധനമന്ത്രിയായിരുന്ന വേളയില്‍ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടുത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലു അടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുന്‍ധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്.
വിദേശ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലകളിലായാണ് കാര്‍ത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്‌സ് കണ്‍സല്‍ട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിയുടെ സിങ്കപ്പൂരിലെ റിയല്‍ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങള്‍. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha