നരോദ പാട്യ കൂട്ടക്കൊലക്കേസ് ; ബിജെപി നേതാവിനെ വെറുതെവിട്ടു; മായാ കോട്‌നാനിയെ വെറുതെവിട്ടത് സംശയത്തിന്റെ ആനുകൂല്യത്തില്‍
നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി നേതാവിനെ വെറുതെവിട്ടു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. 2002 ലെ ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി നേതാവ് മായാ കോട്‌നാനിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
അതേസമയം കേസിലെ പ്രതിയായ ബജ് രംഗ്ദള്‍ നേതാവ് ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കൊഡ്‌നാനി. 95 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് മായാ കോട്നാനി.
ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് നരോദ പാട്യ കൂട്ടക്കൊലക്കേസ്. കേസില്‍ ഇവരെ 28 വര്‍ഷത്തെ കഠിന തടവിനാണ് വിചാരണ കോടതി അവരെ ശിക്ഷിച്ചത്. 95 പേര്‍ കൊല്ലപ്പെട്ട കേസില്‍ 2012ലാണ് പ്രത്യേക വിചാരണ കോടതി കോഡ്‌നാനി അടക്കം 29 പേര്‍ക്ക് തടവുശിക്ഷ വിധിച്ചത്. 28 വര്‍ഷത്തെ തടവുശിക്ഷയാണ് കൊഡ്‌നാനിക്ക് ലഭിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2007 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനിടെ ഗുജറാത്തിലെ നരോദ പാട്ടിയയില്‍ കൂട്ടക്കൊല നടന്നത്. ബന്ദ് ദിവസം വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. ഗോധ്രാനന്തര കലാപത്തെ തുടര്‍ന്നു നരോദ പാട്ടിയയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളായ 96 പേര്‍ അതിക്രൂരമായി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
2012 ഓഗസ്റ്റില്‍ മായാ കൊഡ്‌നാനി ഉള്‍പ്പെടെ 32 പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 28 വര്‍ഷത്തെ ശിക്ഷയാണ് കൊട്‌നാനിയ്ക്ക് വിധിച്ചിരുന്നത്. എന്നാല്‍ 2014ല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രിംകോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
36സ്ത്രീകളും, 35 കുട്ടികളുമടക്കം 97പേര്‍കൊല്ലപ്പെട്ടു. ആദ്യം ഗുജറാത്ത് ക്രൈംബ്രാഞ്ചും, പിന്നീട് സുപ്രിംകോടതി ഇടപെടലിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘവും കലാപത്തെ കുറിച്ച് അന്വേഷിച്ചു. കേസിലാകെ 61പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 29പേരെ പ്രത്യേകകോടതി നേരത്തെ വെറുതെവിട്ടിരുന്നു.
https://www.facebook.com/Malayalivartha