പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു കുറ്റകാകരന്‍ ; വിധി പറയുന്നതിന്റെ ഭാഗമായി ജോധ്പൂർ കനത്ത സുരക്ഷയിൽ
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു കുറ്റകാകരന്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ച കേസിലാണ് വിധി. ജോധ്പൂരിലെ പ്രത്യേക കോടതിയുടേതാണ് വിധി. ആശാറാം ബാപ്പുവിനോടൊപ്പം കൂട്ടുപ്രതികളായ രണ്ടുപേര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരില്‍ നിലവിലുള്ളത്. വിധി പറയുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീടിനും ജോധ്പൂരിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അനുയായികള്‍ അക്രമം അഴിച്ചുവിടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന പൊലീസിന്റെ അപേക്ഷ പ്രകാരം പ്രത്യേക കോടതി ജയിലില്‍ വച്ചുതന്നെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജോധ്പൂര്‍ കോടതി ജഡ്ജി മധുസൂദനന്‍ ശര്‍മ ഈ മാസമാദ്യം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.
രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറയുക. രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരിലുള്ളത്.
ജോധ്പൂരിന് സമീപം മനായി ഗ്രാമത്തിലെ ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആസാറാം ബാപ്പു ബലാത്സംഗം ചെയ്തുവെന്നാണ് ആദ്യത്തെ കേസ്. പീഢനത്തിനിരയായ പെണ്‍കുട്ടി 2013 ആഗസ്റ്റ് 20നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ കേസ് നടന്നുകൊണ്ടിരിക്കേ അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആശാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.
https://www.facebook.com/Malayalivartha