ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ട പീഡനം ; വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ബലാത്സംഗ കേസില്‍ കോടതി മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്ന വിവാദ ആൾദൈവത്തിൽ നിന്ന് പെൺകുട്ടിക്കുണ്ടായ തിക്താനുഭവങ്ങൾ വളരെ വ്യക്തമായി എഫ്‌ഐആറിൽ പറയുന്നു. ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ സ്‌കൂളില്‍ നിന്ന് പഠിച്ച 16 വയസ്സുള്ള പെണ്‍കുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. 2013 ഓഗസ്റ്റ് 15നാണ് സംഭവം.
പോലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ ,
ആശാറാം ബാപ്പുവിന്റെ മധ്യപ്രദേശിലെ ചിന്ദ്വാര ആശ്രമത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. അതിനിടയിലാണ് പെണ്‍കുട്ടിക്ക് ചെറിയൊരു മോഹാലസ്യമുണ്ടായി. ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചപ്പോൾ ദുരാത്മാക്കളുടെ സ്വധീനമാണ് ഇതിനു കാരണമെന്ന് അവർ പറഞ്ഞു. ഇത് സംബന്ധിച്ച് ആശാറാം ബാപ്പുവിനോട് സംസാരിക്കാം എന്നും ശില്‍പി പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കി. ദുരാത്മാക്കളുടെ സ്വാധീനം എന്ന വാദം തന്നെ ആയിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും പറഞ്ഞത്. എത്രയും പെട്ടെന്ന് പെണ്‍കുട്ടിയെ തന്റെ അടുത്തെത്തിക്കാന്‍ ബാപ്പു പറഞ്ഞതായും ഇവര്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതനുസരിച്ചാണ് പെണ്‍കുട്ടിയെ കൊണ്ട് രക്ഷിതാക്കള്‍ ആശാറാം ബാപ്പുവിനെ കാണാന്‍ പോയത്.
ഓഗസ്റ്റ് 15, രാത്രിയില്‍ ആശാറാം ബാപ്പു പെണ്‍കുട്ടിയേയും മാതാപിതാക്കളേയും തന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. ആദ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചത്. അതിന് ശേഷം അവരോട് പുറത്തിരിക്കാന്‍ പറഞ്ഞു. കുറച്ച് നേരം പ്രാര്‍ത്ഥിച്ചതിന് ശേഷം പോകാനും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഇതോടെ ആശാറാം ബാപ്പു മുറിയുടെ വാതിലുകള്‍ ഉള്ളില്‍ നിന്ന് അടയ്ക്കുകയായിരുന്നു. അതിന് ശേഷം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. പെണ്‍കുട്ടി ബഹളം വയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ബഹളം വച്ചാല്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തി.
അതിന് ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയോട് ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടു. ഏതാണ്ട് ഒരുമണിക്കൂറോളം പീഡനം നടന്നു . സംഭവം പുറത്ത് പറയരുതെന്ന് ഒരിക്കല്‍ കൂടി ഭീഷണിപ്പെടുത്തിയാണ് മുറിയില്‍ നിന്ന് പുറത്ത് വിട്ടത്.
ഇത്രയും ചെയ്തിട്ടും ഒരു കുലുക്കവും ഇല്ലാതെ നില്‍ക്കുകയായിരുന്നു അയാള്‍. പെണ്‍കുട്ടി തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതെല്ലാം ആശാറാം ആദ്യം നിഷേധിച്ചു. എങ്കിലും 2013 സെപ്റ്റംബര്‍ 1 ന് ആശാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ഝോഝ്പൂരില്‍ എത്തിച്ചു. അതിന് ശേഷം തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വരെ ആശാറാം ബാപ്പു വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha