കോൺഗ്രസ്സിലെ അവസാന വാക്കായി ഡി കെ ശിവകുമാർ മാറുന്നോ...? ഡി കെ കർണ്ണാടക ഉപമുഖ്യമന്ത്രി ആകണമെന്നും കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിലേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു
ഡികെ ശിവകുമാര്‍ കോഗ്രസ് നേതൃത്വത്തിലേക്ക് വരുന്നതിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഉപമുഖ്യമന്ത്രിയാകുന്നതിന് ശിവകുമാറിന് താല്പര്യമില്ലെങ്കില്‍ പിസിസി പ്രസിഡന്റ് ജി പരമേശ്വര ആ സ്ഥാനത്തേക്കെത്തും. അപ്പോള്‍ പിസിസി അധ്യക്ഷനായി ശിവകുമാര്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ അനവധിയാണ് കോൺഗ്രസ് നേതൃത്വത്തില്‍. എന്നാൽ ഡികെ ശിവകുമാര്‍ ആഭ്യന്തര വകുപ്പ് കൈവശം വച്ച്‌കൊണ്ട് ഉപമുഖ്യമന്ത്രിയാകണമെന്ന് ആവശ്യപെടുന്നവരും കര്‍ണ്ണാടക കോൺഗ്രസ്സിലുണ്ട് . നിലവിലെ സാഹചര്യത്തില്‍ തീരുമാനമെടുക്കുവാനുള്ള അധികാരവും ശിവകുമാറിന് തന്നെയാണ്. കര്‍ണ്ണാടക മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുടെ കാര്യത്തിലും ശിവകുമാര്‍തന്നെയാണ് അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാന കോൺഗ്രസ്സിലെ അവസാന വാക്കായി ശിവകുമാര്‍ ഇതിനോടകം മാറിക്കഴിഞ്ഞു. ദേശീയ തലത്തില്‍ മോദി അമിത് ഷാ കൂട്ടു കെട്ടിനെ ചെറുക്കുന്നതിന് കൂടുതല്‍ കരുത്തരായ നേതാക്കള്‍ കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വത്തില്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ിന്നിട്ടുണ്ട്. ഡികെ ശിവകുമാറിനെ പോലൊരു നേതാവിനെ എഐസിസി ജനറല്‍ സെക്രട്ടറി പോലെ നിര്‍ണ്ണായക ചുമതലകളില്‍ കൊണ്ട് വരണമെന്ന ആവശ്യം പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ജനറല്‍ സെക്രട്ടറിയോ മറ്റോ ആയി ദേശീയ നേതൃത്വത്തിലെത്തിയാല്‍ കോൺഗ്രസ്സിന് സംഘടനാ സംവിധാനം ദുര്‍ബ്ബലമായ രണ്ടോ മൂന്നോ സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തിന് നല്‍കണമെന്നും ഈ നേതാക്കള്‍ ആവശ്യപെടുന്നു.
കോൺഗ്രസ്സുമായി പിണങ്ങി വേറെ പാര്‍ട്ടികള്‍ രൂപീകരിച്ച അജിത് ജോഗി, വൈഎസ് ജഗ്മോഹന്‍ റെഡ്ഡി, എന്‍ രംഗസ്വാമി ബിജെപി യില്‍ ചേര്‍ന്ന ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരെ തിരികെ പാര്‍ട്ടിയിലെത്തിക്കുക പോലുള്ള വലിയ ദൗത്യങ്ങള്‍ ഡികെ ശിവകുമാറിനെ ഏല്‍പ്പിക്കണമെന്ന് ആഗ്രഹമുള്ള നേതാക്കളും കോൺഗ്രസ്സിൽ അനവധിയാണ്. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്തും കര്‍ണ്ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിലും അമിത് ഷായെ കീഴടക്കിയ ശിവകുമാര്‍ കോൺഗ്രസ് ഹൈക്കമാന്റിന്റെ വിശ്വസ്തനായി മാറിക്കഴിഞ്ഞു.എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ണ്ണായക ഘ'ത്തില്‍ രാഷ്ട്രീയമായ തീരുമാനങ്ങെളെടുക്കുമ്പോള്‍ ആദ്യം മനസിലെത്തു പേര് ഡികെ ശിവകുമാറിന്റെയല്ലാതെ മറ്റാരുടേതുമാകില്ലെന്നുറപ്പാണ്.
https://www.facebook.com/Malayalivartha