തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ., മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റേതാണ് നടപടി
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ., മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റേതാണ് നടപടി. പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് കോടതി തടഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്ലാന്റിനിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പോലീസ് വെടിവെയ്പ്പില്‍ പതിനൊന്ന് പേര്‍ കൊല്ലപെട്ടിരുന്നു. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചിനെതിരെയാണ് പോലീസ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള വെടിവെയ്പ്പ് ആസൂത്രിത മാണെന്ന സംശയവും ഉയരുന്നുണ്ട്.
ചില ദേശീയ മാധ്യമങ്ങള്‍ വെടിവെയ്പ് ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കളക്ട്രേറ്റിലേക്ക് പ്രകടനമായെത്തിയവര്‍ കളക്ട്രേറ്റിനുള്ളിലേക്ക് കടക്കുകയും കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും തീ വെയ്ക്കുകയാരുന്നു. ഇതേ തുടർന്ന് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ഗത്യന്തരമില്ലാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം..
തൂത്തുകുടിയില്‍ ഫെബ്രുവരി മുതലാണ് സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌ക്കരണ ശാലയ്‌ക്കെതിരെ പ്രതിഷേധമുണ്ടായത്. സംസ്‌ക്കരണ ശാലയില്‍ നിന്ന് പുറംതള്ളുന്ന രാസമാല്യന്യങ്ങള്‍ വെള്ളവും മണ്ണും വായുവും മലിനപെടുത്തുകയാണൊണ് നാട്ടുകാര്‍ പറയുന്നത്. എന്തായാലും കോടതി വിധിയോടെ പ്ലാന്റ് വിപുലീകരണം താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഈ നടപടി ചെറിയ ആശ്വാസമാണെങ്കിലും മേല്‍ക്കോടതികളില്‍ നിന്ന് കമ്പനി അവര്‍ക്കനുകൂല വിധി സ്വന്തമാക്കുമോ എന്ന ആശങ്കയുമുണ്ട്.
https://www.facebook.com/Malayalivartha