ത്രിപുരയിൽ അക്രമം നടത്താൻ ആർഎസ്എസ് പണം ഒഴുക്കുന്നുവെന്ന് സിപിഎം
അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ സംഭവങ്ങള്‍ നടത്താൻ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായി സിപിഎം. പിന്നോക്ക വിഭാഗത്തെയും മുന്നാക്ക വിഭാഗത്തെയും തമ്മില്‍ തല്ലിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.
ഒരു സീറ്റില്‍ പോലും ജയിക്കാത്ത പ്രതിപക്ഷ പാര്‍ട്ടിയായാണ് ബിജെപി തൃപുരയില്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സിയായ സിബിഐ, ആദായ നികുതി തുടങ്ങിയ വകുപ്പുകളുടെ പിന്‍ബലത്തില്‍ രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും സിപിഎമ്മിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha