എഐഎഡിഎംകെ കാരണമാണ് താൻ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്; ആ പാര്‍ട്ടിയിലെ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ല; നിലപാട് വ്യക്തമാക്കി കമൽഹാസൻ
തന്റെ രാഷ്ട്രീയ പാർട്ടി നാളെ പ്രഖ്യാപിക്കാനിരിക്കെ നിലപാട് വ്യക്തമാക്കി നടൻ കമൽഹാസൻ. ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനമായാണ് കമൽഹാസൻ രംഗത്തെത്തിയത്. എഐഎഡിഎംകെ അത്രയും മോശമായതിനാലാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതെന്നും ആ പാര്‍ട്ടിയിലെ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്നും കമല്‍ വ്യക്തമാക്കി.
നാളെ രാമനാഥപുരത്ത് തന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കാനിരിക്കെയാണ് കമല്‍ അണ്ണാഡിഎംകെയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രഖ്യാപന ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്ഷണമുണ്ട്.
പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് കമല്‍ഹാസന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെയും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെയും കമൽ നേരിട്ട് കണ്ടിരുന്നു.
നാളെ നടക്കുന്ന ചടങ്ങിൽ കമല്‍ഹാസന്റെ അടുത്ത സുഹൃത്തായ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി, എംകെ സ്റ്റാലിന്‍ എന്നിവരും പങ്കെടുക്കും.
https://www.facebook.com/Malayalivartha