2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റുകള്‍ വരെ നഷ്ടമാകും; നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ദിശാസൂചകങ്ങളാണെന്നും ശിവസേന
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ശിവസേന. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റുകള്‍ വരെ നഷ്ടമാകുമെന്നും നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ഉപതെരഞ്ഞെടുപ്പുകളും അതിനുള്ള ദിശാസൂചകങ്ങളാണെന്നും ശിവസേന കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനിടയിലും ബിജെപി ത്രിപുരയിലെ വിജയം ആഘോഷിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ വികാരമല്ലെന്ന് ബിജെപി പറയുമ്പോഴും, മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഒമ്പത് സീറ്റുകളാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായതെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ പറയുന്നു.
2014 ല്‍ ജനപ്രീതിയുടെ ഒരു തിരമാലയുണ്ടായി അതില്‍ ജനങ്ങളുടെ കണ്ണും കാതും മൂടുകയും ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി ആളുകള്‍ക്ക് എല്ലാം വ്യക്തമായി കാണാം ശിവസേന ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും ബിജെപിയില്‍ ലയിച്ചത് കൊണ്ടാണ് ത്രിപുരയില്‍ ബിജെപി വിജയിച്ചതെന്നും ശിവസേന ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha