ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു ; നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മേയ് 28 ന് ; ഫലപ്രഖ്യാപനം 31ന്
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് മെയ് പത്ത് വരെ ഭരണാധികാരി മുമ്പാകെ നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിക്കാം. 11ന് സൂക്ഷ്മപരിശോധന നടക്കും. 14ന് പത്രിക പിന്‍വലിക്കാം. 28ാം തീയതി തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. 31നാണ് ഫലപ്രഖ്യാപനം. ജൂണ്‍ ആറിന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും.
ചെങ്ങന്നൂരില്‍ 2016 ല്‍ സി.പി.എം ടിക്കറ്റില്‍ വിജയിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ ഇൗ വര്‍ഷം ജനുവരി 14 ന് മരണമടഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളംഒരുങ്ങിയത്. തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം എടുക്കുന്നതിന് മുേമ്ബതന്നെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞിരുന്നു. സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ സജി ചെറിയാനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കെ.പി.സി.സി അംഗവും അയ്യപ്പസേവാ സംഘം ദേശീയ വൈസ്പ്രസിഡന്റുമായ ഡി. വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള തന്നെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. മെയ് ഒൻപതിന് എൽഡിഎഫ് സ്ഥാനാർഥി സജിചെറിയാൻ പത്രിക സമർപ്പിക്കും
https://www.facebook.com/Malayalivartha