യുവനേതാക്കളെ കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിക്കാനാനുള്ള കോൺഗ്രസിന്റെ തന്ത്രങ്ങളെല്ലാം പാടെ പിഴച്ചു ; പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കെ സി വേണുഗോപാലിന് സാധിക്കാതിരുന്നപ്പോൾ രാഹുലിന്റെ വിശ്വാസങ്ങളെല്ലാം തകർത്ത് പി സി വിഷ്ണുനാഥും
വയലാര്‍ രവിയും ആന്റണിയും പ്രായാധിക്യവും അനാരോഗ്യവും കാരണം സജീവ പ്രവര്‍ത്തനത്തില്‍ ഇല്ലാത്തതിനാല്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷനായതിനു പിന്നാലെ സംസ്ഥാനത്ത് നിന്നും യുവനേതാക്കളെ കേന്ദ്രനേതൃത്വത്തിലേക്ക് എത്തിക്കാനായി ലക്ഷ്യമിടുന്ന പാര്‍ട്ടി, പുതിയ നേതാവ് എന്ന നിലയില്‍ പി സി വിഷ്ണുനാഥിനെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്.
കെ സി വേണുഗോപാലിന് നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടുമില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിന്നും പി സി വിഷ്ണുനാഥിനെ മാറ്റി നിര്‍ത്തിയത് കേന്ദ്ര നേതൃത്വം തന്നെ ആയിരുന്നു. കേരളത്തിലെ ഗ്രൂപ്പ് വഴക്കുകളില്‍ പെട്ട് മുരടിക്കേണ്ടതല്ല പി സി വിഷ്ണുനാഥിന്റെ രാഷ്ട്രീയ ഭാവി എന്ന നിഗമനത്തിലാണ് നേതൃത്വം.
കെ. സി. വേണുഗോപാലിന്റെ വാര്‍ ഗ്രൂപ്പ് വിശേഷങ്ങള്‍ മുതല്‍ ഓരോ നീക്കവും പത്രക്കുറിപ്പിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നല്കി വാര്‍ത്തയില്‍ തിളങ്ങി രാഹുല്‍ഗാന്ധിയുടെ വലം കൈയ്യായി നിന്നിരുന്ന കെ.സി. കര്‍ണ്ണാടക മാജിക്കൊക്കെപ്പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റാകാന്‍ വരെ കൊണ്ടുപിടിച്ച ശ്രമം നടത്തി.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത സംഘത്തില്‍ കൂടി അംഗമായ പി സി വിഷ്ണുനാഥിനാണ് നിലവില്‍ കര്‍ണാടകയിലെ സംഘടനാ ചുമതല നല്‍കിയിരുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യമുള്ളതാണ് കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിരിക്കെ, പി സി വിഷ്ണുനാഥിനെ വിട്ടുനല്‍കാന്‍ രാഹുലും തയ്യാറായില്ല. എ.ഐ.സി.സി. സെക്രട്ടറി എന്ന നിലയില്‍ കര്‍ണ്ണാടകയുടെ ചാര്‍ജ് കൈയ്യാളിയ കെ.സി. ക്കിത് രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു. കെ.സി. വേണുഗോപാലിനെയും പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെ എ.ഐ.സി.സി. സെക്രട്ടറിമാരുടെ നാലംഗ ടീമിനെയാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ കോര്‍ഡിനേഷന്‍ ഏല്‍പ്പിച്ചത്.
ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് കര്‍ണാടകത്തില്‍ അഭിമാന വിജയം നേടുക എന്ന ലക്ഷ്യത്തോടെ കര്‍ണാടകത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ പി സി വിഷ്ണുനാഥിന് സാധിക്കുമെന്നാണ് രാഹുല്‍ഗാന്ധി വിലയിരുത്തിയത്. അറിയപ്പെടുന്ന കന്നഡ കവയിത്രിയും കോളമിസ്റ്റുമായ കനക ഹമയുടെ ഭര്‍ത്താവാണ് പി സി വിഷ്ണുനാഥ് എന്നതും കര്‍ണാടകത്തില്‍ ഇദ്ദേഹത്തിന സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷഉയര്‍ത്തിയിരുന്നു.
നിലവില്‍ മാവേലിക്കര എംപിയായ കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം നേതൃത്വത്തോട് പ്രകടിപ്പിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നും യുവ നേതാക്കളെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സ് മാണി ഇടതുപക്ഷത്തേക്ക് പോകുകയാണെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സിന് മത്സരിക്കാനായി ലഭിക്കും. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സ് വിജയിക്കുകയാണെങ്കില്‍ അവിടെനിന്നുതന്നെ രാജ്യസഭയിലേക്ക് പി സി വിഷ്ണുനാഥിനെ എത്തിക്കാനും നേതൃത്വം തയ്യാറാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് പോരുകള്‍ക്കിടയില്‍ പെട്ട് ഉഴലുന്ന പി സി വിഷ്ണുനാഥിന് കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനം സ്വീകാര്യമാണ്. ചെങ്ങന്നൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷ്ണുനാഥിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ തവണ പി സി വിഷ്ണുനാഥിനെ ഡിസിസി പ്രസിഡന്റാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തെയും മറുഗ്രൂപ്പ് എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ത്തു തോല്‍പ്പിക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയമാണ് തന്റെ മേഖലയെന്ന് പി സി വിഷ്ണുനാഥ് തന്നെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയതായാണ് വിവരം.
https://www.facebook.com/Malayalivartha