ദക്ഷിണ കന്നടയിൽ എല്ലാം കൈവിട്ടുപോയപ്പോൾ കോൺഗ്രസ്സിന് ആശ്വാസമായായി മലയാളി നേതാവ് ; കേരള അതിര്‍ത്തിയിലുള്ള ഉള്ളാള്‍ മണ്ഡലത്തില്‍ വീണ്ടും വിജയവുമായി യു.ടി. ഖാദര്‍.
ദക്ഷിണ കന്നടയിൽ എട്ട് മണ്ഡലങ്ങളില്‍ ഏഴിലും ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് ആശ്വാസമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദര്‍. ബി.ജെ.പി സ്ഥാനാർഥി സന്തോഷ് റൈയെ പരാചയപെടുത്തിയാണ് ഖാദര്‍ കോൺഗ്രസിന് തുണയായത്.
കേരള അതിര്‍ത്തിയിലുള്ള ഉള്ളാള്‍ മണ്ഡലത്തില്‍ വീണ്ടും വിജയിച്ച് മലയാളി നേതാവ് യു.ടി. ഖാദര്‍. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യ - പൊതുവിതരണ മന്ത്രിയായിരുന്നു യു.ടി. ഖാദര്‍. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാലാം തവണയും ഖാദര്‍ ജനവിധി നേടിയത്. മുന്‍വര്‍ഷം ഇത് 29,000 ആയിരുന്നു ഭൂരിപക്ഷം.
കെ.ജെ. ജോര്‍ജ്ജാണ് കന്നഡ മണ്ണില്‍ വിജയം കണ്ട മലയാളി നേതാവ്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് മുന്‍ ആഭ്യന്തര മന്ത്രികൂടിയായ ഇദ്ദേഹം. കാസര്‍കോട് മേല്‍പ്പറമ്ബ് കീഴൂര്‍ സ്വദേശിയായ എന്‍.എ. ഹാരിസും ഇത്തവണ വിജയിച്ചിട്ടുണ്ട്. മംഗളൂരു ശാന്തിനഗറില്‍ നിന്നുമാണ് വിജയിച്ചിരിക്കുന്നത്.
ബണ്ട്വാള്‍ മണ്ഡലത്തില്‍ എട്ടാം തവണ ജനവിധി തേടിയ ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈയുടെ പരാജയം കോണ്‍ഗ്രസ്സിന് കനത്ത ആഘാതവും സംഘ്പരിവാറിനും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനും ആഘോഷവുമായി.ബി.ജെ.പിയുടെ രാജേഷ് നായിക്കാണ് റൈയെ പരാജയപ്പെടുത്തിയത്.
മംഗളൂരു സൗത്തില്‍ ജെ.ആര്‍.ലോബോ എം.എല്‍.എ(കോണ്‍ഗ്രസ്)ബി.ജെ.പിയിലെ വേദവ്യാസ് കാമത്തിനോട് തോറ്റു.മംഗളൂരു നോര്‍ത്തില്‍ ബി.എ.മുഹ് യുദ്ദീന്‍ ബാവ എം.എല്‍.എ(കോണ്‍ഗ്രസ്)യെ ഭാരത് ഷെട്ടി(ബി.ജെ.പി)പരാജയപ്പെടുത്തി. മൂഡബിദ്രിയില്‍ മുന്‍മന്ത്രി അഭയചന്ദ്ര ജയിന്‍(കോണ്‍.)എം.എല്‍.എയെ ഉമാനാഥ് കൊട്ട്യന്‍(ബി.ജെ.പി),പുത്തൂരില്‍ ബി.ജെ.പി ജില്ല പ്രസിഡണ്ട് സഞ്ജീവ് മടന്തൂര്‍ കോണ്‍ഗ്രസ്സിലെ ശകുന്തള എ.ഷെട്ടി എം.എല്‍.എ,ബെല്‍ത്തങ്ങാടിയില്‍ ബി.ജെ.പിയുടെ ഹരീഷ് പൂഞ്ച കോണ്‍ഗ്രസ്സിലെ വസന്ത ബങ്കര എം.എല്‍.എ എന്നിങ്ങിനെ പരാജയപ്പെടുത്തി.
https://www.facebook.com/Malayalivartha