രണ്ട് മാസം നീണ്ട പ്രചരണങ്ങള്‍ക്ക് ഇന്ന് വിരാമം ; ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം ; മുന്നണികള്‍ക്കായി മണ്ഡലത്തിലുള്ളത് ജില്ലാ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നീണ്ട നിര
സംസ്ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗിന് രണ്ടുദിനം മാത്രം ബാക്കി നിൽക്കെ പരസ്യ പ്രചാരണത്തിനു ഇന്ന് കൊട്ടിക്കലാശം. കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണമാണ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പുഫലം സംസ്ഥാനഭരണത്തെ ഒരു തരത്തിലും ബാധിക്കയില്ലെങ്കിലും മൂന്ന് മുന്നണികൾക്കും നിലനിൽപ്പിന്റെ പോരാട്ടമായി മാറിയിരിക്കുകയാണു പോരാട്ടം.
സ്ഥാനാർഥി നിർണയം മുതലുള്ള എല്ലാ ഘട്ടങ്ങളിലും ഇക്കാര്യം വ്യക്തവുമാണ്. എൽഡിഎഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള അടവും തന്ത്രങ്ങളും മെനയുന്പോൾ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. ഏതാനും വോട്ടുകൾക്കു നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുന്നതിലൂടെ കരുത്ത് തെളിയിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha