പത്രിക നല്‍കും മുമ്പ് ലോക്‌സഭാ എംപി സ്ഥാനം രാജിവെക്കണമായിരുന്നു ; യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫിന്റെ പരാതി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടി സുരേഷ് കുറുപ്പ് എംഎൽഎയാണ് പരാതി നൽകിയത്.
നിലവില്‍ കോട്ടയം ലോക്‌സഭാംഗമാണ് ജോസ് കെ. മാണി. ഭരണഘടനാ പ്രകാരം മറ്റൊരു ജനപ്രാധിനിത്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും പഴയ സീറ്റ് ആറ് മാസം വരെ കൈവശം വയ്ക്കാം. ഈ ആനുകൂല്യം മുതലെടുത്ത് കോട്ടയം ലോക്‌സഭാംഗത്വവും ജോസ് കെ മാണി കൈവശം വയ്ക്കുമെന്ന് സൂചനയുണ്ട്. ആറ് മാസം കഴിഞ്ഞ് ലോക്‌സഭാംഗത്വം രാജിവച്ചാലും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ജോസ് കെ. മാണിയുടെ ലോക്‌സഭാംഗത്വം ഇനി പതിനൊന്ന് മാസം കൂടി മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. രാജ്യസഭാംഗമായാലും താന്‍ കോട്ടയത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha