സൗദിയിലെ അല്‍ കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന കോയമൂച്ചിയുടെ ഉറ്റവർ എവിടെ? രണ്ടര വര്‍ഷമായി അനാഥമായി കിടക്കുന്ന ഈ മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല; മറവു ചെയ്യാനൊരുങ്ങി സൗദി പോലീസ്
കോഴിക്കോട് പറപ്പൂര്‍ പുവാട്ട് പറമ്ബ കടവന്‍പയിക്കാട്ട് കോയമൂച്ചി എന്നാണ് മരിച്ചയാളുടെ പാസ്‌പോര്‍ട്ടിലുള്ള വിവരം. സൗദിയിലെ അല്‍ കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന കോയമൂച്ചിയെ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ പത്തിനാണു കോബാര്‍ അല്‍ ഫഖ്‌റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 15 നു മരിച്ചു.
മൃതദേഹം സൗദിയില്‍ മറവു ചെയ്യുന്നതിനോ നാട്ടിലേക്കയക്കുന്നതിനോവേണ്ടി സ്‌പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടിലെ വിവരം വ്യാജമാണെന്ന് കണ്ടെത്തിയത്. അതോടെ ഉറ്റവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു.
ആറുമാസമാസത്തോളം അല്‍രാജി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് സാമുഹിക പ്രവര്‍ത്തകന്‍ നാസ് വക്കം ഇടപെട്ട് ഖതീഫ് സെന്റെര്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. മൃതദേഹം മറവുചെയ്യാന്‍ വൈകുന്നതിന്റെ പേരില്‍ ഉത്തരവാദപ്പെട്ട സ്‌പോണ്‍സറുടെ കമ്ബ്യൂട്ടര്‍ സേവനം തൊഴില്‍ മന്ത്രാലയം റദ്ദു ചെയ്തിരുന്നു. കോയ മൂച്ചിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയേയോ 00966569956848 എന്ന നമ്ബറില്‍ ബന്ധപ്പെടുകയോ ചെയ്യണം.
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവശ്യയായ ഖതീഫ് സെന്റര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഈ മലയാളിയുടെ മൃതദേഹം അനാഥാവസ്ഥയില്‍. ഇത്രയും കാലത്തിനിടക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താതിനാലാണ് പോലീസ് മറവു ചെയ്യാന്‍ ഒരുങ്ങുന്നത്.
22 വര്‍ഷങ്ങള്‍ക്കു മുൻപാണ് ഇദ്ദേഹം സൗദിയിലെത്തിയത്. 12 വര്‍ഷം മുമ്ബാണ് ഇദ്ദേഹം ഏറ്റവും ഒടുവില്‍ റി എന്‍ട്രി വിസയില്‍ അവധിയില്‍ പോയതായി രേഖകളിലുള്ളത്. കോഴിക്കോട് ജില്ലക്കാരനാണെന്നാണ് പാസ്‌പോര്‍ട്ട് രേഖയിലുള്ളതെങ്കിലും ഇദ്ദേഹം കാസര്‍ഗോഡ് സ്വദേശിയായാണ് അറിയപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha