പാകിസ്താനില്‍ നിന്നുള്ള പ്രാവുകളേയും സൂക്ഷിക്കണം
മനുഷ്യനൊഴികെയുള്ള മറ്റ് ജീവികൾക്ക് അതിർത്തികളില്ലല്ലോ. അതുകൊണ്ടുതന്നെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കോ പക്ഷികളോട് പറക്കരുതെന്ന് പറയാന്‍ പറ്റില്ലല്ലോ.
കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്ന് ഭീഷണി സന്ദേശവുമായെത്തിയ ഒരു പ്രാവിനെ കുറിച്ച് കേട്ടുകാണുമല്ലോ.പ്രാവിന്റെ കാലില്‍ ഒരു സന്ദേശമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അത്.
ശ്രദ്ധിക്കൂ മോദീ... പാകിസ്താസിനിലെ ചെറിയ കുട്ടികള്‍ വരെ ഇന്ത്യക്കെതിരെ പോരാടാന്‍ തയ്യാറാണ്. കശ്മീരില്‍ കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികാരം ചെയ്യും. 1971 ലേതുപോലെ പാകിസ്താന്‍ വെറുതേയിരിക്കില്ല- ഇതായിരുന്നു ആ സന്ദേശം. അതിനും മുൻപ് ബലൂണുകളില്‍ ആയിരുന്നു ഭീഷണി സന്ദേശങ്ങള്‍.
ഇങ്ങനെ പ്രാവുകളെ സന്ദേശവാഹകരായി യുദ്ധത്തിൽ ഉപയോഗിക്കുന്നത് ഇതാദ്യമായൊന്നും അല്ല. ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തും സൈന്യത്തിലെ സുപ്രധാന സന്ദേശവാഹകരായിരുന്നു പ്രാവുകള്‍.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ ഭയക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ കാലത്ത് മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലില്‍ സന്ദേശത്തിന് പകരം ചെറു ക്യാമറ ഘടിപ്പിച്ചാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തി തിരിച്ചെത്തിക്കാന്‍ കഴിയും.
ആക്രമണങ്ങള്‍ക്ക് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത് മനുഷ്യ ബോംബുകളാണ്. എന്നാല്‍ മൃഗബോംബുകള്‍ പോലും വരുംകാലങ്ങളില്‍ ഉപയോഗിക്കപ്പെട്ടേക്കാം. കാരണം കൃത്യമായി പരിശീലിപ്പിക്കപ്പെട്ട മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ കൃത്യമായി ഇത്തരം കാര്യങ്ങള്‍ ചെയ്തെന്നിരിക്കും. ചിലപ്പോൾ യന്ത്ര പ്രാവുകള്‍ വരെ ഇറങ്ങാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. പെട്ടെന്ന് തിരിച്ചറിയപ്പെടാതെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും സ്വയം പൊട്ടിത്തെറിക്കാനും ഇവയ്ക്ക് കഴിഞ്ഞേക്കും.
ഉറി ഭീകരാക്രമണം, ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നിവയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ വർദ്ധിച്ചിട്ടുണ്ട്.പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദം വളര്‍ത്തുന്നതും പിന്തുണയ്ക്കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ദുരുപയോഗം കൂടുതൽ വിപത്തുകൾ ക്ഷണിച്ചു വരുത്തും. പരിഷ്കൃതിയുടെയും വികസനത്തിന്‍െറയും അഭിമാനകരമായ യുഗത്തിലും യുദ്ധമെന്ന വിപത്തിനെ ഇല്ലായ്മ ചെയ്യാനല്ല ശ്രമിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നപക്ഷം അതിന്‍െറ പ്രത്യാഘാതം അതിര്‍ത്തിമേഖലയില്‍ മാത്രം പരിമിതപ്പെടുമെന്ന് കരുതാനാകില്ല. അതിന്‍െറ കെടുതികള്‍ ഇന്ത്യ ഉപഭൂഖണ്ഡം മുഴുക്കെ വ്യാപിക്കുകയും ചെയ്യും.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സമാധാനത്തിന്റെ അടയാളമായ പ്രാവുകളെ പോലും യുദ്ധഭൂമിയിലേക്ക് വലിച്ചിഴക്കുന്നതാണ് ഇന്നിന്റെ പ്രവണത.
https://www.facebook.com/Malayalivartha