പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ ഇന്ത്യക്കാര്‍
പൊതുമാപ്പു പ്രഖ്യാപിച്ചിട്ടും ഇന്ത്യയിലേക്കു മടങ്ങാന്‍ കഴിയാതെ നൂറിലധികം നിയമ ലംഘകര്‍ സൗദി അറേബ്യയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. തൊഴിലുടമ നിസാര കാരണങ്ങള്‍ ചുമത്തി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുന്നത്.
ഇങ്ങനെ രാജ്യം വിടാന്‍ കഴിയാതെ നിയമ ലംഘകരായി കഴിയുന്നവരില്‍ നൂറിലധികം ഇന്ത്യക്കാരും ഉണ്ടെന്നാണ് അറിയുന്നത്. ഇത്തരക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസ് സ്റ്റേഷനില്‍ നിന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടണം. എങ്കില്‍മാത്രമേ ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയുളളൂ.
കെട്ടിച്ചമച്ച കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും തൊഴിലുടമയുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും.
ഒളിച്ചോടിയവരായി തൊഴിലുടമ പരാതി നല്‍കിയവർക്ക് രാജ്യം വിടാന്‍ അനുമതിയുണ്ട്. എന്നാല്‍ വാണ്ടഡ്, മോസ്റ്റ് വാണ്ടഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തൊഴിലുടമ പരാതി നല്‍കിയവര്‍ക്കു പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. ഇത്തരക്കാര്‍ നിരപരാധിയാണെങ്കിലും തൊഴിലുടമയുടെ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്ക് നേടണം.
ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പരിമിതികളുളളതിനാല്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇത്തരം കേസില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ നിര്‍വ്വാഹമില്ല.
https://www.facebook.com/Malayalivartha