നാടുകടത്തല്‍ വേഗത്തിലാക്കുന്നതിനായ നിയമ ഭേദഗതികള്‍ ജർമൻ പാർലമെന്റ് പാസാക്കി .
അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാൻ അഭയാര്‍ഥികളുടെ സെല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതുൾപ്പടെയുള്ള കർശന നിയമ ഭേദഗതികള്‍ ജർമൻ പാർലമെന്റ് പാസാക്കി .
നാടുകടത്തല്‍ വേഗത്തിലാക്കുന്നതിനായ നിയമനടപടികളും ആരംഭിച്ചു.
സംരക്ഷണം തേടുന്നവരുടെ മൗലികാവശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് ഭേദഗതികളെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
ഈ സര്‍ക്കാരിന്റെ കാലത്ത് അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനു നടപ്പാക്കുന്ന നിയമ ഭേദഗതികളുടെ പരിസമാപ്തിയാണിതെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍.
പുതിയ ഭേദഗതികള്‍ അനുസരിച്ച്, രാജ്യത്ത് തങ്ങാന്‍ അനുമതി ലഭിക്കാത്തവര്‍, അനുമതി നിഷേധിക്കപ്പെട്ട ശേഷവും സ്വയം രാജ്യം വിടാന്‍ കൂട്ടാക്കാത്തവര്‍, അവരവരെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ സഞ്ചാര സ്വാതന്ത്ര്യം തന്നെ പരിമിതപ്പെടുത്തും.
രാജ്യത്തു തങ്ങാന്‍ അനുമതി ലഭിക്കുന്നതിനു ചെറിയ സാധ്യത അവശേഷിക്കപ്പെടുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി അന്തിമ തീരുമാനം വരുന്നതു വരെ ഇമിഗ്രേഷന്‍ സൗകര്യത്തിനുള്ളില്‍ മാത്രം താമസിക്കാം.
നാടുകടത്താന്‍ വിധിക്കപ്പെട്ടവരെ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാവുന്ന പരമാവധി ദിവസങ്ങള്‍ നാലില്‍നിന്ന് പത്താക്കിയിട്ടുണ്ട്. അപകടകാരികളെന്നു കരുതുന്നവരുടെ നാടുകടത്തല്‍ നീട്ടിവച്ചാല്‍ അവരെ ഇലക്രേ്ടാണിക് നിരീക്ഷണത്തിനു വിധേയരാക്കാനും വ്യവസ്ഥ.
https://www.facebook.com/Malayalivartha