16 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പാകിസ്താനിയുടെ കരുണയിൽ ഹാനിക്ക് ഉമ്മയെ തിരികെ കിട്ടി
ഷാര്‍ജ: 16 വര്‍ഷംമുമ്പ് ഉമ്മയിൽ നിന്നും സുഡാനിയായ അച്ഛൻ വേർപിരിച്ചുകൊണ്ട് പോയ ഹനിക്ക് ഇത് സ്വപ്ന സാഫല്യം. വേര്‍പിരിഞ്ഞ സുഡാനി കുഞ്ഞാങ്ങളയെ മലയാളിയായ പെങ്ങള്‍ ദുബായില്‍ കണ്ടുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയുമായി പിണങ്ങി പിതാവ് സുഡാനിലേക്ക് മടങ്ങുമ്ബോള്‍ സ്കൂളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതാണ് ഹാനി നാദര്‍ മെര്‍ഗണിയെ. ഇപ്പോഴിതാ പാകിസ്താനി പൗരന്റെ കരുണയില്‍ ഹാനിക്ക് തന്റെ ഉമ്മയെ 16 വര്‍ഷത്തിന് ശേഷം കാണാന്‍ സാധിച്ചിരിക്കുന്നു.
21 വയസുകാരനായ ഹാനി നാദര്‍ മെര്‍ഗണി തന്റെ ഉമ്മയായ നൂര്‍ജഹാനെ വെള്ളിയാഴ്ച ഷാര്‍ജ എയര്‍പോര്‍ട്ടില്‍വെച്ചാണ് കാണുന്നത്. പാകിസ്താനി വ്യവസായിയായ തല്‍ഹ ഷായാണ് നൂര്‍ജഹാന് ഇങ്ങോട്ടുള്ള യാത്രാ ചിലവ് നല്‍കിയത്.
കോഴിക്കോട് ജനിച്ച ഹാനിക്ക് ഇന്ത്യക്കാരനായി മാറാനുള്ള തയ്യാറെടുപ്പിലാണ്. അതെ സമയം തന്നോട് ക്രൂരമായി പെരുമാറുന്ന പിതാവിന്റെയും രണ്ടാനമ്മയുടെയും അടുത്തേക്ക് മടങ്ങാന്‍ ഉദ്ദേശ്യമില്ലയെന്നും ഹനി പറയുന്നു .
https://www.facebook.com/Malayalivartha