ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭർത്താക്കന്മാർക്ക് എട്ടിന്റെ പണി വരുന്നു
ഗാർഹിക പീഡനം വളരെ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് നമ്മുടേത്. പൊതുവെ സ്ത്രീകളാണ് ഇതിന്റെ പ്രധാന ഇര. നിയമം പലപ്പോഴും സ്ത്രീകൾക്ക് അനുകൂലമായി തന്നെയാണ് വരാറുള്ളത്. എന്നാൽ ഇപ്പോളിതാ പീഡനവും ഉപേക്ഷിക്കലും സംബന്ധിച്ച പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തിൽ ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെ പുതിയ നിയമം വരുന്നു. ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരായ ഭര്‍ത്താക്കന്മാരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് വിദേശകാര്യ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ.
ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ നല്‍കുന്ന സഹായധനം 3000 ഡോളറില്‍നിന്ന് 6000 ഡോളറാക്കുക. പ്രവാസികളുടെ വിവാഹത്തിനു റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക. പ്രവാസികള്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയുടെ പൊതു സംവിധാനമുണ്ടാക്കുക എന്നിവ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമിതിയുടെ ശുപാര്‍ശകള്‍ തുടര്‍ നടപടികള്‍ക്കായി പരിഗണിക്കും.
https://www.facebook.com/Malayalivartha