സ്വർണ്ണത്തിലും വ്യാജൻ ; അബുദാബിയിലെ 26 ജ്വല്ലറികളിൽ നിന്ന് പിടികൂടിയത് നിലവാരമില്ലാത്ത 27 കിലോ സ്വർണം
സ്വർണം പലർക്കും ഹരമാണ്. സ്ത്രീകൾക്കാണ് പൊതുവെ സ്വർണത്തോട് കൂടുതൽ ഹരമെന്ന് പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ പുരുഷന്മാരും ഒട്ടും പിന്നിലല്ല. ജ്വാവലറികളിൽ നിന്നും സ്വർണം വാങ്ങുമ്പോൾ പലപ്പോഴും അതിന്റെ ഗുണ നിലവാരത്തെ പറ്റി ശ്രദ്ധാലുവാക്കാറില്ല. നാട്ടിലെ ആവശ്യങ്ങൾക്കായി പോലും വിദേശങ്ങളിൽ നിന്നും സ്വർണം വാങ്ങുന്ന ശീലമുണ്ട് മലയാളികൾക്ക്. നമ്മുടെ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ ഗുണനിലവാരമുള്ള സ്വർണമാണ് വിദേശങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് ധാരണയാണ് അതിനു പിന്നിൽ.
സ്വർണ്ണം വാങ്ങുമ്പോൾ ഇനി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് കാരണം അബുദാബിയിലെ സ്വർണവിപണിയിൽ നിന്ന് 27 കിലോ വ്യാജ സ്വർണമാണ് പൊലീസ് പിടികൂടിയത്. 26 സ്വർണ ജ്വല്ലറികളിൽ നിന്നാണ് നിലവാരമില്ലാത്ത സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. രാജ്യാന്തര ബ്രാൻഡുകളുടെ പേരിലായിരുന്നു വ്യാജ സ്വർണാഭരണങ്ങൾ വിൽപന നടത്തിയിരുന്നത്. 26 ജ്വല്ലറികളിൽ 11 ഉം ഒരു വ്യക്തിയുടേതാനിന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ജ്വല്ലറികളുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വ്യാജ സ്വർണാഭരണങ്ങൾ ജ്വല്ലറികളിലെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രമുഖ രാജ്യാന്തര കൊമേഴ്യല്‍ ഏജന്റ് നൽകി പ്രകാരം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ജ്വല്ലറികളിൽ റെയ്ഡ് നടത്തി വ്യാജ സ്വർണാഭരണങ്ങൾ പിടികൂടുകയായിരുന്നു. പിടികൂടിയ വ്യാജ സ്വർണാഭരണങ്ങൾ തുടർനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
https://www.facebook.com/Malayalivartha