ദുബായില്‍ നിന്ന് തട്ടിപ്പ് നടത്തി കുടുംബസമേതം നാട്ടിലേക്ക് മുങ്ങിയ മലയാളി പോലീസ് കസ്റ്റഡിയിൽ
ദുബായില്‍ നിന്ന് തട്ടിപ്പ് നടത്തി കുടുംബസമേതം നാട്ടിലേക്ക് മുങ്ങിയ മലയാളി പോലീസ് കസ്റ്റഡിയിൽ. മലയാളികളില്‍നിന്നും അറബികളില്‍നിന്നുമായി 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനു ശേഷമാണ് കുടുംബസമേതം നാട്ടിലേക്ക് എത്തിയത്. കുമരനല്ലൂര്‍ തൊഴുപുറത്ത് സ്വദേശി സനൂപെന്ന യുവാവിനെയും ഭാര്യയേയും രണ്ട് കുട്ടികളെയു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. ദുബായില്‍ ഐ.ടി. ജീവനക്കാരനായിരുന്ന സനുപ് സ്വന്തമായി ബിസിനസ് തുടങ്ങാനെന്ന പേരില്‍ തൊഴിലുടമയില്‍നിന്ന് നാലു ലക്ഷം ദിര്‍ഹവും പിന്നീട് ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത് പലരില്‍നിന്നുമായി 300 ലക്ഷത്തോളം ദിര്‍ഹവും കൈപ്പറ്റിയെന്നാണ് പരാതി.r ഈട് നല്‍കിയ ചെക്കുകള്‍ പണമില്ലെന്ന് കാണിച്ച് ബാങ്കില്‍നിന്ന് മടങ്ങിയതോടെ മലയാളികളും വിദേശികളുമുള്‍പ്പെടെയുളളവരാണ് ദുബായ് പോലീസില്‍ പരാതി നല്‍കിയത്. പട്ടാമ്പി പോലീസ് സ്‌റ്റേഷനിലും പണം തട്ടിയ സംഭവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ പരാതിയുണ്ട്.
കഴിഞ്ഞ മാസം ബന്ധുവിനു സുഖമില്ല അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് കുടുംബസമേതം നാട്ടിലേക്ക് മടങ്ങിയ സനൂപിനെ പിന്നീട് ഫോണില്‍ വിളിച്ചാല്‍ കിട്ടാതായി. ഫെയ്‌സ്‌ബുക്ക് അക്കൗണ്ടും ഡീ ആക്‌ടീവ് ആയതിനെത്തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. സംശയം തോന്നിയ സുഹൃത്തുകളാണ് തൃത്താല പോലീസില്‍ പരാതി നല്‍കിയത്.
ഓഗസ്‌റ്റ് 25-ന് കുമരനല്ലൂരിലെ വീട്ടില്‍നിന്ന് മൂകാംബിക ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനെന്നു പറഞ്ഞാണ് ഇവര്‍ കുടുംബസമേതംതിരിക്കുകയായിരുന്നു. മൂകാംബിക, മധുര, പഴനി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷം കുടുംബസമേതം തിരുച്ചിറപ്പളളിയില്‍ താമസിക്കുന്നതിനിടയിലാണ് പോലീസിന്റെ കസ്റ്റഡിയിലായത് . സനൂപിനെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി.ഒപ്പമുണ്ടായിരുന്ന ഭാര്യയേയും കുട്ടികളെയും വിട്ടയച്ചു.
https://www.facebook.com/Malayalivartha